നീതി ലഭിച്ചില്ല ; സർക്കാർ യാക്കോബായ വിഭാഗത്തോടൊപ്പമെന്ന് ഓർത്തഡോക്സ് സഭ
ഓര്‍ത്തഡോക്‌സ് സഭയ്ക്കു സര്‍ക്കാരില്‍ നിന്നു നീതി ലഭിച്ചില്ല. കോടതിയില്‍ നിന്ന് ഒരു വിധി ഉണ്ടായാല്‍ അംഗീകരിക്കുന്ന നിലപാടാണ് ഓര്‍ത്തഡോക്‌സ് സഭയ്ക്ക്. വിധിന്യായം വന്നു കഴിയുമ്പോള്‍ അതു നടപ്പാക്കിക്കൊടുക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണ്. എന്നാല്‍, ഓര്‍ത്തഡോക്‌സ് സഭക്ക് അനുകൂല വിധി നടപ്പിലാക്കുന്നതില്‍ നിന്നു സര്‍ക്കാര്‍ പിന്നാക്കം പോയി.
വിധിയില്‍ എന്തെങ്കിലും ലൂപ്പ് ഹോള്‍ ഉണ്ടോന്നു നോക്കി കുഴപ്പങ്ങള്‍ ഉണ്ടാക്കി നീട്ടി നീട്ടി കൊണ്ടുപോകാനാണു സര്‍ക്കാര്‍ ശ്രമിച്ചത്. എല്ലാ കാലത്തും ഭരണ മാറ്റം നല്ലതാണെന്നും ഓര്‍ത്തഡോക്‌സ് സഭ മാധ്യമ വിഭാഗം തലവന്‍ യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മാധ്യമങ്ങളോട് പറഞ്ഞു. അത് എല്‍.ഡി.എഫ് മാറി യു.ഡി.എഫ് വരമെന്നോ യു.ഡി.എഫ് മാറി എല്‍.ഡി.എഫ് വരണമെന്ന തരത്തിലല്ല. ഭരിക്കുന്ന ആളുകളില്‍ ചേഞ്ച് വേണമെന്നും സഭ പറയുന്നു.
സമീപ കാലങ്ങളില്‍ സര്‍ക്കാരിനെതിരെ പലപ്പോഴാണ് ഓര്‍ത്തഡോക്സ് സഭ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഭിന്നശേഷി സംഭവരണത്തില്‍, ബാര്‍ സമയമാറ്റത്തില്‍ എല്ലാം സര്‍ക്കാരിനെതിരാണ് ഓര്‍ത്തഡോക്‌സ് സഭ. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു ബാര്‍ സമയ മാറ്റ ബില്‍ കൊണ്ടുവന്നതിനു പിന്നിലെ താല്‍പര്യം വ്യക്തമാണെന്നും സഭ നിലപാട് വ്യക്തമാക്കിയിരുന്നു.
ഓര്‍ത്തഡോക്‌സ് – യാക്കോബായ തര്‍ക്കത്തില്‍ സര്‍ക്കാര്‍ യാക്കോബായ വിഭാഗത്തിന് ഒപ്പം നിന്നു എന്ന ആക്ഷേപമാണ് ഓര്‍ത്തഡോക്‌സ് സഭ നേരിട്ടും അല്ലാതെ ഉയര്‍ത്തുന്നത്.
സഭാ തര്‍ക്കത്തില്‍ പ്രശ്‌ന പരിഹാരത്തിനു സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു നിയമ നിര്‍മ്മാണം നടത്താനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഓര്‍ത്തഡോക്സ് സഭ എത്തിയിരുന്നു. പിന്നാലെ പള്ളികളില്‍ പ്രതിഷേധ ദിനം ആചരിക്കുകയും സര്‍ക്കാരിനെതിരെ പ്രമേയം വായിക്കുകയും ചെയ്തു. യാക്കോബായ വിഭാഗം സര്‍ക്കാരിനു പിന്തുണ നല്‍കി പള്ളികളില്‍ പ്രമേയം വായിച്ചിരുന്നു. എന്നാല്‍, പ്രതിഷേധം മൂലം നിയമ നിര്‍മാണം എങ്ങുമെത്തിയില്ല.
സെമിത്തേരി ബില്ല് നടപ്പാക്കിയതിന് പിന്നാലെ കോടതി വിധി അട്ടിമറിയ്ക്കാൻ ചർച്ച് ബില്ല് നടപ്പാക്കാൻ ശ്രമം.പിറവം, മുളന്തുത്തുരുത്തി പള്ളികളിൽ വിധി നടപ്പാക്കാക്കിയാൽ ചോര പുഴ ഒഴുകുമെന്നാണ് സർക്കാർ യാക്കോബായ വിഭാഗത്തോടൊപ്പം ചേർന്ന് വാദിച്ചിരുന്നു.എന്നാൽ, ഇവിടങ്ങളിൽ സമാധാനപരമായി ആരാധന നടക്കുന്നു.ലക്ഷങ്ങൾ ചിലവാക്കി ഡൽഹിയിൽ നിന്ന് സീനിയർ അഭിഭാഷകരെ സർക്കാർ യാക്കോബായ വിഭാഗത്തിനായി രംഗത്തിറക്കിയത്.ചർച്ച് ബില്ലിന്റെ പേരിലും പൊതു പണം ചിലവാക്കി പ്രചരണം നടത്തിയിരുന്നു.ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് മാർ ദിയസ്ക്കോറോസിന്റെ പ്രതികരണം .ഇവർക്ക് ഭൂരിപക്ഷം എന്ന് അവകാശപ്പെടുന്ന എറണാകുളത്തെ ചില മണ്ഡലങ്ങളിൽ കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ തോൽവി നേരിട്ടിട്ടും സർക്കാർ കേന്ദ്രങ്ങൾ യാക്കോബായ വിഭാഗത്തോടൊപ്പം നിലയുറപ്പിക്കുന്നയ്ക്കുന്നത് ദുരൂഹമെന്നും പിന്നിൽ ഗൂഢ ലക്ഷ്യമെന്നും രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടു.
