Court OrdersOVS - Latest NewsOVS-Kerala NewsUncategorized

പിറമാടം പള്ളി : വിലക്ക് ലംഘിച്ച യാക്കോബായ വിഭാഗക്കാർ നിയമ കുരുക്കിൽ

പിറവം : ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തിലെ പിറമാടം സെന്റ് ജോൺസ് ബെത് ലഹേം ഓർത്തഡോക്സ് പള്ളിയിൽ സാങ്കേതിത്വത്തെ തുടർന്ന് വിശ്വാസികൾക്ക് പുറത്ത് പോകേണ്ടി വന്നിരുന്നു.2024 മേയ് 27 ന് പിറമാടം പള്ളിക്കെതിരെ ഉത്തരവ് റദ്ദാക്കിയ മൂവാറ്റുപുഴ സബ് കോടതി ഉത്തരവിനെത്തുടർന്നാണ് വികാരി ഫാ.എബിൻ എബ്രഹാമിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ സമാധാനപരമായി ആരാധനയ്ക്കെത്തിയത്.

മൂവാറ്റുപുഴ മുൻസിഫ് കോടതി ഉത്തരവിനെതിരെ പള്ളി ഭാരവാഹികൾ മൂവാറ്റുപുഴ സബ് കോടതിയിൽ നൽകിയ അപ്പീലിലാണ് കുപ്പായധാരികൾ ഉൾപ്പെടെ യാക്കോബായ വിഭാഗകാർക്ക് വിലക്കേർപ്പെടുത്തി ഉത്തരവായിട്ടുള്ളത്.
1934 ലെ ഭരണഘടന പ്രകാരം നിയമിക്കപ്പെട്ട പിറമാടം പള്ളി വികാരിയും സഹ വികാരിയും കുരിശടികളിലും സെമിത്തേരിയിലും മതപരമായ ചടങ്ങുകൾ നടത്തുന്നതിന് യാക്കോബായ പക്ഷം തടസ്സം സൃഷ്ടിക്കരുതെന്ന് ഉത്തരവിൽ പറയുന്നു.

നിരോധന ഉത്തരവ് നിലനിൽക്കെ യാക്കോബായ കുപ്പായധാരി വി.മദ്ബഹയിലേക്ക് ബലം പ്രയോഗിച്ച് പ്രവേശിക്കാൻ ശ്രമിച്ചത് ഇടവകാംങ്ങൾ തടഞ്ഞത് ദൃശ്യങ്ങളിൽ വ്യക്തമായിരിക്കെ ജാള്യത മറയ്ക്കാൻ വ്യാജ പ്രചരണവുമായി യാക്കോബായ വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.പിറമാടം പള്ളിയുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളെക്കുറിച്ച് ഒന്നും പരാമർശിക്കാതെയാണ് നീക്കം.ആൾക്കൂട്ടത്തെ മുൻനിർത്തി ബലം പ്രയോഗിച്ച് ദേവാലയങ്ങൾ കൈവശപ്പെടുത്താമെന്നുള്ള തന്ത്രമാണ് യാക്കോബായ വിഭാഗം നടപ്പാക്കാൻ ശ്രമിക്കുന്നത്.

ഓർത്തഡോക്സ് സഭക്ക് അനുകൂലമായ 1958,1995 വിധികൾ അംഗീകരിച്ച് മൂന്നാം സമുദായക്കേസിൽ 2017 ജൂലൈ 3 ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതോടെയാണ് മലങ്കര സഭാ തർക്കം അവസാനത്തിലേക്ക് എത്തുന്നത് . കോലഞ്ചേരി,കടമറ്റം,മുളന്തുരുത്തി,
ആലുവ സെമിനാരി,കണ്ടനാട് ,പിറവം അടക്കം 50-ലധികം പള്ളികളിൽ വിധി നടപ്പാക്കിയിരുന്നു.

പിറമാടം പള്ളിയിൽ വൈദീകനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഓർത്തഡോക്സ്  സഭ അപലപിച്ചു. പി ആർ ഡി വിഭാഗം പ്രസിദ്ധീകരിച്ച പത്രക്കുറിപ്പ് 

error: Thank you for visiting : www.ovsonline.in