OVS - Latest NewsOVS-Kerala News

പിറമാടം പള്ളിത്തർക്കത്തിൽ വിചിത്ര നടപടി ; യാക്കോബായ വിഭാഗത്തിന് വേണ്ടി റവന്യൂ വകുപ്പ്

പിറവം: പിറമാടം സെന്റ് ജോൺസ് ബത്‌ലഹേം പള്ളിയെ സംബന്ധിച്ച് മുവാറ്റുപുഴ ആർഡിഒയുടെ നിലപാട് നിരാശാജനകവും രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്ന് ഓർത്തഡോക്സ് സഭ കുറ്റപ്പെടുത്തി. ആർഡിഒയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച പ്രഹസനമായി മാത്രമേ കാണാൻ കഴിയൂള്ളൂവെന്ന് കണ്ടനാട് ഈസ്റ്റ്‌  ഭദ്രാസനം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു .കോടതി വിധി നിലനിൽക്കെ പിറമാടം പള്ളിത്തർക്കത്തിൽ സ്റ്റാറ്റസ്കോ തുടരാനുള്ള തീരുമാനം ഏകപക്ഷീയമെന്നാണ് വിമർശനമുയർന്നത്.

2022 ഡിസംബർ 17 ന് ഓർത്തഡോക്സ് സഭ വൈദികർ പിറമാടം പള്ളിയിൽ പ്രവേശിക്കുകയും ആരാധന നടത്തുകയും കോടതി വിധി നടപ്പാക്കപ്പെടുകയും ചെയ്തിട്ടുള്ളതാണ്. ഇതിന് രേഖകൾ തെളിവാണ്. എന്നാൽ മറുവിഭാഗം നിയമം ലംഘിച്ച് പള്ളി കൈയ്യേറി. മൂവാറ്റുപുഴ സബ്ക്കോടതി വിധിയിലൂടെ ഈ കൈയ്യേറ്റം നിയമവിരുദ്ധമാണെന്ന് കണ്ടെത്തി. ഇതിന് പുറമെ ഹൈക്കോടതിയുടെ വ്യക്തമായ പോലീസ് പ്രൊട്ടക്ഷൻ നില നിൽക്കുകയും ചെയ്യുന്നു. സബ്ക്കോടതി പാത്രിയർക്കീസ് പക്ഷത്തിന് നിരോധനം ഏർപ്പെടുത്തിയതിന് പുറമെ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് പൂർണ അവകാശങ്ങൾ തിരികെ നൽകുകയും ചെയ്തു.

കോടതി വിധികൾ സൂര്യശോഭയോടെ നിൽക്കുമ്പോൾ അധികാരികൾ ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കാൻ ശ്രമിക്കുന്നത് നിയമ വ്യവസ്ഥിതിയോടുള്ള അനാദരവെന്ന് യാക്കോബായ വിഭാഗത്തിന് അനുകൂലമായ ഏകപക്ഷീയ നടപടിയെ ചൂണ്ടിക്കാട്ടി വിമർശിച്ചു. നിരോധനമുള്ളവർക്ക് ഒത്താശ ചെയ്യുകയും കോടതി വിധി ഉള്ളവർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യുന്ന നിലപാടിൽ കടുത്ത പ്രതിഷേധമെന്നും ഭദ്രാസന സെക്രട്ടറി ഫാ.എബിൻ എബ്രഹാം കൂട്ടിച്ചേർത്തു.

error: Thank you for visiting : www.ovsonline.in