പരിമള തൈല വിശുദ്ധിയിൽ മൂറോൻ കൂദാശ
കോട്ടയം: ദൈവാനുഗ്രഹത്തിന്റെ ആത്മീയസുഗന്ധം നിറഞ്ഞ അന്തരീക്ഷത്തില്‍ സഭാ ചരിത്രത്തിലെ മൂറോന്‍ കൂദാശ നിര്‍വഹിച്ചു മലങ്കര ഓര്‍ത്തഡോക്സ് സഭ. വലിയനോമ്പിലെ നാല്‍പ്പതാം വെള്ളിയിലാണു ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ ശുശ്രൂഷ പൂര്‍ത്തീകരിച്ചത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. സഭയിലെ മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികരായി.
ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാ കുടുംബത്തിലെ അംഗങ്ങളായ എത്യോപ്യന്‍, എറിത്രിയന്‍ സഭകളുടെയും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെയും മെത്രാപ്പോലീത്തമാര്‍ സംബന്ധിച്ചു. എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ശുശ്രൂഷ സംവിധാനത്തിന് നേതൃത്വം നല്കി. വൈദിക ട്രസ്റ്റി റവ.ഡോ. തോമസ് വര്‍ഗീസ് അമയില്‍ അര്ക്കദിയാക്കോന് സ്ഥാനം വഹിച്ചു.
റവ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് റീശ് കോര്‍ എപ്പിസ്ക്കോപ്പാ ശുശ്രൂഷയെ സംബന്ധിച്ചുളള വിശദീകരണം നടത്തി. വൈദിക സെമിനാരി മുന്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജേക്കബ് കുര്യന് മുഖ്യസന്ദേശം നല്കി. റവ.ഡോ. എം.പി. ജോര്‍ജ് കോര്‍ എപ്പിസ്കോപ്പയുടെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനശുശ്രൂഷ നയിച്ചു.
മൂറോന്‍ ആഘോഷത്തിനുശേഷം പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
