പൗലോസ് ദ്വിതീയൻ ബാവ സഭാ സ്വാതന്ത്രത്തിന്റെ പോരാളി ; ദേവലോകത്ത് തീർത്ഥാടക സംഗമം
മലങ്കര സഭ സ്വാതന്ത്രത്തെ കുറിച്ച് പൗലോസ് ദ്വിതീയൻ ബാവായ്ക്ക് ഉണ്ടായിരുന്നത് ആഴത്തിലുള്ള ബോധ്യമെന്നു പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവ. പരിശുദ്ധ സഭയുടെ സ്വാതന്ത്രം കളഞ്ഞു കുളിക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല.കർശനമായ നിലപാടെടുത്തെന്ന് രാഷ്‌ടീയ പാർട്ടികളും അന്ത്യോഖ്യൻ പക്ഷ വാദികളും കുറ്റപ്പെടുത്തി.പരിശുദ്ധ ബാവ നിലകൊണ്ടത് സ്വതന്ത്രമായ സഭയ്ക്ക് വേണ്ടി – പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവയുടെ നാലാമത് ഓർമ്മപ്പെരുന്നാൾ ഭാഗമായി വിശ്വാസികളെ അഭിസംബോധന ചെയ്യുക ആയിരിന്നു .
1958 – ലേത് തട്ടിക്കൂട്ട് സമാധാനം ആവർത്തിക്കില്ല.മലങ്കര സഭയുടെ ഭരണഘടനയും കോടതി വിധിയും അംഗീകരിക്കുന്നവർക്ക് മാത്രമേ മലങ്കര സഭയിൽ സ്ഥാനം ലഭിക്കുക .ഇതിനൊക്കെ വേണ്ടി ഏതറ്റം വരെ പോകുകയും അദ്ദേഹം ചെയ്തു.
പ്രാർത്ഥനയിലും നോമ്പിലും ഉപവാസത്തിലും മനസ്സ് ഒരുക്കത്തിലും അദ്ദേഹം കാണിച്ച മാതൃക ദൈവ സാന്നിധ്യം അനുഭവിച്ചെന്ന് പരിശുദ്ധ കാതോലിക്ക ബാവ.പാവങ്ങളോട് അദ്ദേഹത്തിന് പ്രത്യേക കരുതൽ എന്നും കൂട്ടിച്ചേർത്തു.
