പഴയ സെമിനാരിയും വട്ടശ്ശേരിൽ തിരുമേനിയുടെ കബറും ; വിരോധം പ്രകടമാക്കി വ്യാജ പ്രചരണം
കോട്ടയം : മലങ്കര സഭയുടെ പഠിത്ത വീടായ പഴയ സെമിനാരിക്കെതിരെയും അപവാദ പ്രചരണം.മലങ്കര സഭാ ഭാസുരൻ പരിശുദ്ധനായ വട്ടശ്ശേരിൽ തിരുമേനിയുടെ കബർ സന്ദർശിക്കാൻ പെരുന്നാളിനിടെ എത്തിയ തീർത്ഥാടകർ വിശ്രമിക്കുന്ന ദൃശ്യങ്ങളും ചേർത്ത് തെറ്റായി വ്യാഖ്യാനിച്ചാണ് കള്ളം പ്രചരിപ്പിക്കുന്നത്.അമേരിക്കൻ പൗരനായ യാക്കോബായ വിഭാഗക്കാരനാണ് അധിക്ഷേപകരമായ പോസ്റ്റുമായി രംഗത്തെത്തിയത്.ഇതിന് വ്യക്തമായ മറുപടിയായി ചെങ്ങന്നൂർ സ്വദേശിയായ എബി മാത്യുവിന്റെ പോസ്റ്റ് ചർച്ചയാകുന്നത്.
കബറിന്റെ മോടിയോ, ജീവിത വിശുദ്ധിയോ പ്രധാനം
സോഷ്യൽമീഡിയയിൽ വരുന്ന പലതും വായനക്കാരെ മടുപ്പിക്കുന്നതും , പലതും അർത്ഥശൂന്യവും , റീച്ച് ലക്ഷ്യം വെച്ച് ഉള്ളതും ആയതിനാൽ പൊതുവെ പ്രതികരിക്കാറില്ല . ചിലത് കാണുമ്പോൾ പ്രതികരിക്കണം എന്ന് തോന്നിയാലും മറുപിടി അർഹിക്കുന്നില്ല എന്നതിനാൽ സ്വയം നിയന്ത്രിച്ച് കുരിശ് വരച്ച് എന്റെ വഴിക്കു പോകുന്നതാണ് ഇപ്പോഴത്തെ രീതി . എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കൊഴുപ്പ് കൂടിയത് കൊണ്ട് ശ്വാസം കിട്ടാതെ ഏക്കം വലിച്ച് ഉള്ള കമൻഡ്രിയുടെ അകമ്പടിയോടു കൂടെ മലങ്കര സഭയുടെ പഠിത്ത വീടായ പഴയ സെമിനാരിയെ പറ്റിയും മലങ്കരയുടെ പരിശുദ്ധനായ സഭാ ഭാസുരൻ വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് പിതാവിനെ പറ്റിയും ഒക്കെ മോശമായി പരാമർശിച്ച് സോഷ്യൽമീഡിയ വഴി കറങ്ങി നടക്കുന്ന കുറച്ച് വിഡിയോ ശലകങ്ങളും കണ്ടപ്പോൾ മലങ്കര സഭയെ നിസ്വാർത്വമായി സ്നേഹിക്കുന്ന ചിലർ എങ്കിലും തെറ്റ് ധരിക്കപ്പെടാനോ, വിഷമം തോന്നാനോ ഇടയുണ്ട് എന്നത് കൊണ്ട് അല്പം പ്രതികരിക്കാം എന്ന് കരുതി എഴുതുന്നതാണ് . ഇത് കാണുമ്പോൾ ഉള്ളിലെ പഴുപ്പ് പൊട്ടി ഒലിക്കുന്നവർ നിഘണ്ടുവിൽ ഇല്ലാത്ത ഭാഷയിൽ എന്നെ അഭിസംബോധ ചെയ്യാനോ, പുതിയ ചരിത്രം എനിക്ക് എതിരെയും മെനയാനോ സാധ്യത ഉണ്ട് എങ്കിലും സഭയെ സ്നേഹിച്ചതിന്റെ പേരിൽ , മലങ്കരയിൽ സമാധാനം നടത്തുവാൻ ഒരു പുരുഷായുസ് സമർപ്പിച്ചതിന്റെ പേരിൽ പരിശുദ്ധനും ഭാഗ്യവാനും ആയ പരി. വട്ടശേരിൽ പിതാവ് അന്ന് മുതൽ ഇന്നുവരെ കേട്ടുകൊണ്ട് ഇരിക്കുന്നതും അനുഭവിച്ചതുമായ കഷ്ടതയും , പഴിയും തെറിവിളിയും നോക്കുമ്പോൾ ഈ മഹപാപിക്ക് അത് എത്ര നിസാരം എന്ന് ബോധ്യം ഉള്ളതിനാലും പറയട്ടെ .
കബറിലെ സ്വർണ്ണ തിളക്കമോ , എട്ട് അടി പൊക്കാമോ ,കൊത്തുപണികളോ , കബർ മുറിയുടെ അലങ്കാരമോ, വലിപ്പമോ ആരെയും പരിശുദ്ധൻ ആകുന്നില്ല എന്ന് പോസ്റ്റുമാൻ അറിഞ്ഞിരിക്കണം . അങ്ങനെ കബർ പണിയുവാനുള്ള പിൻവാതിൽ വരുമാനമോ , ശീമോന്യ പാപത്തിൻറെ പങ്കുകാരോ ആയിരുന്നില്ല അവരാരും . മലങ്കര സഭയെ സ്നേഹിച്ചതിന്റെ പേരിൽ, നിലപടിന്റെ പേരിൽ , വിശുദ്ധിയോടെ ജീവിച്ചതിന്റെ പേരിൽ ഒരു കബറിടം പോലും ഇല്ലാതെ പോയവർ മുതൽ , തെമ്മടി കുഴിയിൽ അടക്കപ്പെട്ടവർ , വലിയ ആൾ തിരക്ക് ഇല്ലാത്ത കബറിടങ്ങളിൽ അന്ത്യവിശ്രമം കൊള്ളുന്നവർ തുടങ്ങി ഒട്ടനവധി പിതാക്കന്മാരുടെ കണ്ണീരിൻറെ മുകളിൽ ശോഭിക്കുന്ന ഒരു കൊച്ചു സഭയാണ് മലങ്കര സഭ .
പ്രതിസന്ധികളിൽ ഞങ്ങളക്ക് ഉള്ള ആത്മവിശ്വാസവും , ധൈര്യവും അത് കൊണ്ട് പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ കബറിലെ അലങ്കാരമോ മോടിയോ കണ്ടുകൊണ്ടാല്ല ആ പുണ്യവാന്റെ ജീവിത വിശുദ്ധിയിലും , മധ്യസ്ഥയിലും ആണ് ഞങ്ങൾ വിശ്വസിക്കുന്നത് . അതുകൊണ്ടു പരി. വട്ടശേരിൽ തിരുമേനിയുടെയോ ആ പിതാവിൻറെ കബറിന്റെയോ എല്ലാ കുറവും ഞങ്ങൾ അങ്ങ് സഹിച്ചു. പോസ്റ്മാൻ അതിനെ കുറിച്ച് ഓർത്ത് ഏക്കം വലിക്കണ്ട .
തിരക്കുകളുടെയും , ഭരങ്ങളുടെയും, ടെൻഷന്റെയും ഈ ലോകത്ത് അലപനേരം ശാന്തമായി ഉറങ്ങുവാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണല്ലോ . പരി .പിതാക്കന്മാരുടെ പാദസ്പര്ശനത്താൽ പവിത്രമായ ആ പുണ്യഭൂമിയിൽ വന്നവരോ , കബറിൽ തീർത്ഥടനത്തിന് വന്നവരോ എല്ലാം മറന്ന് അല്പം ഉറങ്ങി എങ്കിൽ അതാണ് ആ പുണ്യ ഭൂമിയുടെ നന്മ . ഉറക്കം നഷ്ടപ്പെട്ട് പരിയമ്പുറം തോറും ഗതികിട്ടാത്ത അനാഥ പ്രേതം പോലെ ഊടാടി നടക്കാതെ അൽപനേരം ആ ചാപ്പലിൽ ഇരുന്നെങ്കിൽ അല്പം ആശ്വാസം ഒരു പക്ഷെ പോസ്റ്മാനും തലക്കും മനസിനും കിട്ടുമായിരുന്നു . പോയ ബുദ്ധി ഇനി ആന പിടിച്ചാലും കിട്ടില്ലല്ലോ .
എത്ര വൃത്തി ആക്കിയാലും പറമ്പിൽ കാട് വരുന്നത് സ്വാഭാവികമായാ പ്രകൃതിയുടെ ഒരു പ്രതിഭാസം ആണ്
എങ്കിലും കാട് വെട്ടിമാറ്റണ്ടത് ആവശ്യമാണ് . അത് ന്യായവുമാണ് . കാട് കയറും എന്ന് കരുതി സെമിനാരിയുടെ ഏക്കർ കണക്കിനുള്ള പറമ്പ് മുഴുവൻ ടൈൽ ഇടാൻ സാധിക്കില്ലലോ പോസ്റ്മാനെ . അത് വളരും തോറും വെട്ടും. വെട്ടും തോറും വളരും . സ്വാഭാവികം .
പിന്നെ വട്ടശേരിൽ തിരുമേനിയുടെ ചരിത്രം അല്പം ഒന്ന് വായിച്ച് പഠിച്ചിട്ട് വന്നിരുനെകിൽ ഫലകം കാണുമ്പൊൾ കണ്ണ് തള്ളി നിൽക്കേണ്ടി വരില്ലായിരുനിന്നു. ഈ അടുത്ത സമയത്ത് യാക്കോബായ വിഭാഗത്തിലെ ഒരു ബഹു. വൈദീകൻ പരി. വട്ടശേരിൽ തിരുമേനിയുടെ ചരിത്രവും , ആ പരിശുദ്ധ പിതാവിന്റെ സാനിധ്യം മലങ്കര സഭക്ക് എത്രമാത്രം ആവശ്യം ആയിരുന്നു എന്നതും വിശദീകരിക്കുന്നത് കേട്ടു. അങ്ങനെ നിഷ്പക്ഷമായി ചിന്തിക്കുന്ന പിതാക്കന്മാർ മലങ്കരയിൽ ഇനിയും ഉയർന്നുവരട്ടെ . അങ്ങനെ ഉള്ളവരോട് എങ്കിലും ചോദിച്ച് പഠിച്ചിട്ടു പോസ്റ്റുമായി ഇറങ്ങിയാൽ നന്നയിരിക്കുന്നു. വീടിന്റെ കോലായിൽ വേദപുസ്തകം വായിച്ച് കഴിയണ്ട പ്രായത്തിൽ ഈ ആവാത്ത പണിക്ക് ഇറങ്ങുന്നത് കാണുമ്പൊൾ വിനാശാലകാലെ വിപരീത ബുദ്ധി എന്നല്ലാതെ എന്ത് പറയാൻ .
