പൗലോസ് ദ്വിതീയൻ ബാവാ നീതിയുടെ മൂല്യങ്ങൾ കാത്തുസൂക്ഷിച്ചു ; കാതോലിക്ക ബാവ
കോട്ടയം : സ്വന്തം ജീവനേക്കാൾ പരിശുദ്ധ സഭയുടെ ജീവനാണ് വലുതെന്ന് പ്രഖ്യാപിച്ച ഉത്തമ ഇടയനായിരുന്നു ഭാഗ്യസ്മരണാരഹനായ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. പൗലോസ് ദ്വിതീയൻ ബാവയുടെ അഞ്ചാം ഓർമ്മപ്പെരുന്നാളിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന മൂന്നിന്മേൽ കുർബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ പ്രധാന കാർമികത്വം വഹിച്ചു. ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ്, ഡോ.ഗീവർഗീസ് മാർ യൂലിയോസ് എന്നി മെത്രാപ്പോലീത്തമാർ സഹകാർമ്മികരായി. ഗീവർഗീസ് മാർ കൂറിലോസ്, ഡോ.മാത്യൂസ് മാർ തിമോത്തിയോസ്, ഡോ.ഗ്രിഗോറിയോസ് മാർ നിക്കോദിമോസ്, സഖറിയാസ് മാർ അപ്രേം, സഖറിയാ മാർ സേവേറിയോസ് എന്നിവർ പങ്കെടുത്തു.
വൈദിക ട്രസ്റ്റി ഫാ. ഡോ.തോമസ് വർഗീസ് അമ്മയിൽ, അൽമായ ട്രസ്റ്റി റോയി വർഗീസ്, എബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഡേവിഡ് അരമന മനേജർ യാക്കോബ് റമ്പാൻ, അസി.മാനേജർ ഫാ.ഗീവർഗീസ് ജോൺ എന്നിവരും സഭ വർക്കിംഗ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
