പള്ളി പൂട്ടി യാക്കോബായ വിഭാഗം തടഞ്ഞു ; മൃതദേഹവുമായി വിലപേശലിന് തയ്യാറാക്കാതെ ഓർത്തഡോക്സ് സഭ
കൊച്ചി: ഓർത്തഡോക്സ് – യാക്കോബായ തർക്കം നിലനിൽക്കുന്ന എറണാകുളം ഓടക്കാലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവക അംഗത്തിന്റെ ശവസംസ്കാര ശുശ്രൂഷകൾക്ക് തടസ്സം നേരിട്ടത് പിന്നിൽ യാക്കോബായ വിഭാഗത്തിൻറെ ഇടപെടൽ.ഇത് സംബന്ധിച്ച് പള്ളി കമ്മിറ്റി കുറുപ്പംപടി പോലീസിൽ പരാതി നൽകി. കോടതി ഉത്തരവ് നിലനിൽക്കെ സംസ്കാര ചടങ്ങുകൾ തടസപ്പെടുത്തിയത് നിയമലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
ഓർത്തഡോക്സ് സഭ വിശ്വാസിയുടെ ശവ സംസ്കാര ചടങ്ങിന് മൃതദേഹവുമായി എത്തിയപ്പോൾ യാക്കോബായ വിഭാഗം പള്ളി തുറന്നു നൽകാൻ തയ്യാറായില്ല. മൃതദേഹം പള്ളിക്കുള്ളിൽ പ്രവേശിപ്പിക്കുവാൻ അനുവദിക്കില്ലെന്ന നിലപാടും യാക്കോബായ വിഭാഗം സ്വീകരിച്ചിരുന്നുവെന്ന് ഓടക്കാലി പള്ളിയിലെ ഓർത്തഡോക്സ് സഭാ വിശ്വാസികൾ കുറ്റപ്പെടുത്തി.ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനത്തിന് കീഴിലാണ് ഓടക്കാലി പള്ളി.
ഇതേ തുടർന്ന് കുറുപ്പുംപടി പൊലീസിന്റെ സംരക്ഷണയിലാണ് മൃതദേഹം സംസ്കരിച്ചത് . വീട്ടിൽ മരണാനന്തര ശുശ്രൂഷകൾ പൂർത്തിയാക്കി മൃതശരീരം പള്ളിക്കകത്ത് പ്രവേശിപ്പിക്കാതതിനെ തുടർന്ന് സെമിത്തേരിയിൽ ശവ സംസ്കാരം നടത്തുകയായിരുന്നു. സംസ്കാര ശുശ്രൂഷകൾക്ക് അനുകൂലമായ കോടതി വിധി ഉണ്ടായിട്ടും ഇപ്പോൾ നടന്നത് കോടതി ഉത്തരവിന്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ഓർത്തഡോക്സ് സഭ പ്രാദേശിക നേതൃത്വം കുറുപ്പുംപടി പൊലീസിൽ പരാതി നൽകിയിട്ടുള്ളത്.
കട്ടച്ചിറ പള്ളിയിൽ മൃതദേഹം വെച്ച് വിലപേശൽ നടത്തിയ യാക്കോബായ വിഭാഗത്തിൻറെ പുറം പൂച്ച് ഇതോടെ പുറത്ത് വന്നത്.യാക്കോബായ വിഭാഗം കയ്യേറിയ ഓടക്കാലി പള്ളി അടച്ചിട്ടെങ്കിലും മൃതദേഹവുമായി യാതൊരു വിധ വിലപേശലിനും ഓർത്തഡോക്സ് സഭ തയ്യാറാകാത്ത നടപടി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിരുന്നു.
