മലങ്കര സഭാ തർക്കം ; കോടതി വിധി അടിസ്ഥാനത്തിൽ അനുനയ നീക്കമാകാമെന്ന് കാതോലിക്ക ബാവ
മാവേലിക്കര:സഭാതർക്കം പരിഹരിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട് സ്വാഗതാർഹമെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രത്യാശ നൽകുന്നതാണ്. അദ്ദേഹത്തിന്റെ സ്വപ്നം സഫലീകരിക്കപ്പെടാൻ മലങ്കരസഭയുടെ പൂർണ പിന്തുണ ഉറപ്പുനൽകുന്നതായും കാതോലിക്കാ ബാവ വ്യക്തമാക്കി.
നവീകരിച്ച മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ കൂദാശാക്കർമ്മത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതി വിധി അനുസരിച്ചുള്ള സമവായങ്ങൾക്കും ചർച്ചകൾക്കും തയാറാണ്. സുപ്രീംകോടതിയുടെ 2017ലെ അന്തിമവിധിക്ക് ശേഷവും സഭാതർക്കം പരിഹരിക്കപ്പെടുന്നില്ല എന്നത് ഖേദകരമാണ്. മുൻ സർക്കാരുകളും സഭാതർക്കം പരിഹരിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ, പൂർണതയിലെത്തിയില്ല. പുതിയ സർക്കാരിന് അതിന് കഴിയട്ടെയെന്നും അദ്ദേഹം ശുഭാശംസി വിശ്വാസം പ്രകടിപ്പിച്ചു.
മുഖ്യാതിഥിതിയും ചടങ്ങിന്റെ ഉദ്ഘാടകനുമായ മുഖ്യമന്ത്രി വി.ഡി. സതീശൻ വേദിയിലിരിക്കുമ്പോഴായിരുന്നു കാതോലിക്കാ ബാവയുടെ പ്രതികരണം.
