മലങ്കര അസ്സോസിയേഷൻ ; നിരാശയിൽ യാക്കോബായ പക്ഷം
കൊച്ചി : ഓർത്തഡോക്സ് സഭ പുതിയ നാല് മെത്രാപ്പോലീത്താമാരെ കണ്ടെത്താൻ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തിരെഞ്ഞെടുപ്പ് നടത്താനൊരുങ്ങുന്നുവെന്ന പ്രഖ്യാപനം പുറത്ത് വന്നതോടെ യാക്കോബായ ക്യാമ്പിൽ നിരാശ.മികച്ച രീതിയിൽ മലങ്കര അസോസിയേഷൻ സംഘടിപ്പിച്ച ചരിത്രമിരിക്കെ അങ്കലാപ്പ് പ്രകടമാക്കുന്ന വിചിത്ര പ്രചരണമാണ് ഉയരുന്നത്.യാക്കോബായ ഐ ഡികൾ വഴി പ്രചരണം അണികൾ അടുത്തക്കാലം തള്ളിക്കളഞ്ഞ പശ്ചാത്തലത്തിലാണ് നുണ പ്രചരണം നടത്താൻ ഓർത്തഡോക്സ് സഭയുടേതെന്ന് തോന്നിപ്പിക്കുന്ന വിധം കാർഡുകൾ ഉപയോഗിക്കുന്നത്.
മലങ്കര അസോസിയേഷൻ എതിരെ ഓർത്തഡോക്സ് സഭ വിശ്വാസികൾ ഹൈക്കോടതിയിലേക്ക് വ്യാജ പ്രചരണം വിരൽ ചൂണ്ടുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ഗൂഡലക്ഷ്യം.ഇന്ത്യൻ പൗരൻ അല്ലാത്തവർ എങ്ങനെ വോട്ട് ചെയ്യുമെന്ന നിലവാരം കുറഞ്ഞ ക്യാപ്സൂൾ തെളിയുന്നത് മലങ്കര അസോസിയേഷൻ മെത്രാപ്പോലീത്താ തിരെഞ്ഞെടുപ്പ് വാർത്തകളിൽ നിറയുന്നതിലുള്ള അസംതൃപ്തി യാക്കോബായ വിഭാഗം ഒളിച്ചു കടത്താൻ ശ്രമത്തിന്റെ ഭാഗം.
കാതോലിക്ക സ്ഥാനാരോഹണത്തിന്റെ ശോഭ കെടുത്താൻ മാത്യൂസ് തൃതീയൻ ബാവക്കെതിരെ പ്രയോഗിച്ച നീച പ്രചരണത്തിൻറെ തുടർച്ചയാണിത്.ക്രൈം ബ്രാഞ്ചിലെ പരാതി നൽകിയത് പുത്തൻകുരിശ് സ്വദേശിയായ പാത്രിയാർക്കീസ് വിഭാഗക്കാരൻ എന്നിരിക്കെ ഓർത്തഡോക്സ് സഭാ അംഗം എന്നുള്ള കള്ള പ്രചരണം നടത്തിയിരുന്നു .ഭരണത്തിൽ അവിശുദ്ധ സ്വാധീനമുള്ള ഇക്കൂട്ടരുടെ നേതാക്കൾ പരാതിയിൽ കഴമ്പ് ഉണ്ടായിരുന്നുവെങ്കിൽ അത് ചെയ്തു കാണിച്ചില്ല വെളിവാക്കുന്നു പൊള്ളത്തരം. നിയുക്ത കാതോലിക്ക അഴിക്കുള്ളിലേക്ക് പത്ര വാർത്ത ഉണ്ടാക്കുക വഴി ഓർത്തഡോക്സ് സഭയെ കരിവാരിതേയ്ക്കാമെന്ന ഗൂഢലക്ഷ്യം മാത്രമായിരുന്നു അതെന്ന് വ്യക്തമായി. സുതാര്യമല്ലാത്ത രീതിയിലാണ് യാക്കോബായ വിഭാഗത്തിൽ സ്ഥാനലപ്ത്തി എന്നത് ഇടുക്കി ഭദ്രാസനത്തിന്റെ മുൻ ചുമതലയുള്ള കണ്ടനാട് പള്ളി ഇടവക അംഗവും ഉദയംപേരൂർ സ്വദേശിയായ മെത്രാൻ മാധ്യമങ്ങളോട് വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ടെന്നതും ചേർത്ത് വായിച്ചാൽ ഇപ്പോൾ മലങ്കര അസോസിയേഷനെതിരെ പ്രചരണം നടത്താൻ നിർബന്ധിതമായി.



