OVS - Latest NewsOVS-Kerala News

യാക്കോബായ വിഭാഗത്തെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നവരെയും സഹകരിക്കുന്നവരെയുമറിയാം ; സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ

ആലപ്പുഴ : സഭാ മക്കൾ സൂര്യനുള്ളടത്തോളം കാലം കാതോലിക്കേറ്റിനെയോ ഭരണഘടനയെയോ വിട്ട് നിൽക്കാൻ തയ്യാറാവുകയില്ലെന്ന് പൗരസ്ത്യ കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തായും ഓർത്തഡോക്സ് സഭാധ്യക്ഷനുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ ബാവ.
പരിശുദ്ധ സഭയുടെ സ്വാതന്ത്ര്യത്തിനെതിരെയായി അൽമായരോ,വൈദീകരോ ആരും തന്നെ പ്രവർത്തിക്കില്ലെന്ന് ലോകം അറിഞ്ഞിരിക്കണമെന്ന് ചെങ്ങന്നൂർ ഭദ്രാസന യുവജന പ്രസ്ഥാനം ബുധനൂർ സെന്റ് ഏലിയാസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തിയ കാതോലിക്ക ദിനാഘോത്തിൽ പറഞ്ഞു.

മലങ്കര സഭയുടെ ഭരണഘടനയ്ക്കും സ്വാതന്ത്ര്യത്തിനും എതിരായി പ്രവർത്തിക്കുന്നവരോടൊപ്പം ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്ന ചിലരുണ്ടെന്നറിയാമെന്ന് പരിശുദ്ധ കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.മലങ്കര സഭയുടെ 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടുന്ന ഒരൊറ്റ പള്ളി പോലും വിട്ട് കൊടുക്കാൻ തയ്യാറല്ലെന്ന വികാരധീനനായി കാതോലിക്ക ബാവയുടെ വാക്കുകൾ ലക്ഷ്യം വയ്ക്കുന്നത് സർക്കാരിനുള്ള വ്യക്തമായ സന്ദേശമായി വിലയിരുത്തപ്പെടുന്നു.അതിന് ഏതറ്റം വരെയും പോകുമെന്നും മരണം വരെയും ഓർത്തഡോക്സുകാർ പോരാടുമെന്നും പരിശുദ്ധ കാതോലിക്ക ബാവ അഭിപ്രായപ്പെട്ടു.

മന്ത്രി സജി ചെറിയനെ വേദിയിലിരുത്തി സർക്കാർ എതിരെ പരോക്ഷ വിമർശനമായിരുന്നു സഭാ (കാതോലിക്ക) ദിന പ്രഭാഷണത്തിൽ നടത്തിയത്.യാക്കോബായ വിഭാഗത്തിന് വേണ്ടി സെമിത്തേരി ബില്ലിന് പുറകെ സംസ്ഥാന സർക്കാർ ചർച്ച് ബില്ല് നടപ്പാക്കി കോടതി വിധി മറി കടക്കാൻ നിഗൂഢ നീക്കം അണിയറയിൽ നടക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞാണ് വിമർശനമെന്ന് സൂചന.യാക്കോബായ വിഭാഗം ഒഴികെ ഇതര സഭകളുടെ എതിർപ്പ് നിലനിൽക്കെയാണ് ഇത്തരമൊരു നടപടി.കോടതി വിധി നടപ്പാക്കിയാൽ ചോര പുഴ ഒഴുകുമെന്നാണ് സർക്കാർ പിറവം പള്ളിക്കേസിൽ വാദിച്ചത്.മുളന്തുരുത്തി അടക്കമുള്ള പള്ളികളിൽ കോടതിയുടെ കർക്കശ നിലപാടിന്റെ അടിസ്ഥാനത്തിലാണ് വിധി നടത്തിപ്പിന് ഓർത്തഡോക്സ് സഭക്ക് സാധിച്ചത്.പല കേസിലും ജില്ലാ കളക്ടർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താനും ഉത്തരവായിരുന്നു.

error: Thank you for visiting : www.ovsonline.in