ഓർത്തഡോക്സ് സഭാ വൈദീകരെ തടഞ്ഞു ; കുറിഞ്ഞി പള്ളിയിൽ പെരുന്നാൾ അലങ്കോലപ്പെടുത്താൻ യാക്കോബായ വിഭാഗം
കൊച്ചി : ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ യാക്കോബായ വിഭാഗം അലങ്കോലപ്പെടുത്താൻ ശ്രമം. വി.ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ശുശ്രൂഷകൾക്കായി എത്തിയ വികാരിയടക്കമുള്ള ഓർത്തഡോക്സ് സഭാ വൈദീകരെ ഭീഷണിപ്പെടുത്തി ബലപ്രയോഗിത്തിലൂടെ തടയാൻ യാക്കോബായ വിഭാഗക്കാർ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.
ദേവാലയത്തിന് പുറത്ത് വച്ച് യാക്കോബായ വിഭാഗക്കാർ ഓർത്തഡോക്സ് സഭ വിശ്വാസികളെ കയ്യേറ്റം ചെയ്‌തെന്നും ആക്ഷേപമുയർന്നു.ഇതിന്റെ തുടർച്ചയാണ് പള്ളി വളപ്പിൽ അരങ്ങേറിയത്.കുറിഞ്ഞി പള്ളിയുടെ പല ഭാഗങ്ങളിലായി നിലയുറപ്പിച്ച യാക്കോബായ വിഭാഗക്കാർ വൈദീകരെത്തിയതോടെ സംഘടിതമായി രംഗത്തെത്തി ബോധപൂർവം സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു.പെരുന്നാൾ അലങ്കോലപ്പെടുത്തണമെന്ന ദുഷ്ട്ടലാക്കോടെ യാക്കോബായ വിഭാഗം പ്രവർത്തിച്ചതിന്റെ ഭാഗമാണ് പുരോഹിതരെ തടഞ്ഞെന്നും വിശ്വാസികൾ പറയുന്നു.വികാരി ഫാ.പോൾ മത്തായി,ഫാ.എബിൻ എബ്രഹാം എന്നിവരെയാണ് യാക്കോബായ വിഭാഗം തടഞ്ഞത്.
