ഓർത്തഡോക്സ് സഭക്കെതിരെ വീണ്ടും വ്യാജ വാർത്തയുമായി മംഗളം
കൊച്ചി :സുപ്രീംകോടതിയുടെ നിർദേശപ്രകാരം കേരള ഹൈക്കോടതി വീണ്ടും പരിശോധിച്ച ആറ് പള്ളികളുടെ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകിയെന്ന മംഗളം ദിനപത്രത്തിലെ വാർത്ത വസ്തുതയ്ക്ക് നിരക്കാത്തതെന്ന് ഓർത്തഡോക്സ് സഭ.എറണാകുളത്തെ എഡിഷനിൽ മാത്രം വ്യാജ വാർത്ത വരുന്നതിൽ ദുരൂഹതയുണ്ട് . ആലുവ കേന്ദ്രീകരിച്ചു പ്രസിദ്ധീകരിക്കുന്ന യാക്കോബായ മാഗസിനിൽ നിരന്തരം ലേഖനങ്ങൾ എഴുതുന്ന മംഗളം എഡിറ്ററിനെതിരെയാണ് ആരോപണം.തിരുവല്ലയിലെ അൽമായ നേതാന്റെ നേതൃത്വത്തിലായിരുന്നു ഇക്കൂട്ടരുടെ വ്യാജ പ്രചരണം.എന്നാൽ സാമ്പത്തിക തിരുമറിയെത്തുടർന്ന് പുറത്താക്കുകയും സ്വകാര്യ പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു.പ്രമുഖ പദവിയുള്ള ഇയാൾ പുത്തൻകുരിശ് തിരെഞ്ഞെടുപ്പിൽ സെക്രട്ടറി സ്ഥാനത്തേക്ക് വിമത പാനലിൽ മത്സരിച്ചു തോൽക്കുകയും ചെയ്തിരുന്നു.
ഓർത്തഡോക്സ് സഭയുടെ പി ആർ വിഭാഗം പുറത്തിറക്കിയ കുറുപ്പ്
ഓർത്തഡോക്സ് സഭ ചീഫ് ജസ്റ്റിസിന് പരാതി നൽകിയെന്ന വാർത്ത വ്യാജം
സുപ്രീംകോടതിയുടെ നിർദേശപ്രകാരം കേരള ഹൈക്കോടതി വീണ്ടും പരിശോധിച്ച ആറ് പള്ളികളുടെ കേസുമായി ബന്ധപ്പെട്ട് മലങ്കരസഭ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകിയെന്ന മംഗളം ദിനപത്രത്തിലെ വാർത്ത വ്യാജമാണ്. നീതിപീഠത്തെയും നിയമസംവിധാനങ്ങളെയും മാനിക്കുന്നതാണ് മലങ്കരസഭയുടെ ശൈലി. മംഗളം ദിനപത്രത്തിന്റെ എറണാകുളം എഡിഷനിൽ ജോലി ചെയ്യുന്ന ചിലർക്ക് മലങ്കരസഭയോടുള്ള “പ്രത്യേക കരുതലിന്റെ” ഉത്പന്നങ്ങളാണ് ഇത്തരം വാർത്തകൾ. എറണാകുളം എഡിഷനിൽ മാത്രം ഇത്തരം ക്യാപ്സ്യൂളുകൾ പ്രത്യക്ഷപ്പെടുന്നത് ആരെ പ്രീതിപ്പെടുത്താനാണെന്നത് വ്യക്തവുമാണ്. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ വാർത്തയാക്കുമ്പോൾ നഷ്ടപ്പെടുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയാണ്. ജനാധിപത്യത്തിന്റെ നാലാംതൂണിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്ന ധാർമ്മികതയും, മൂല്യങ്ങളും വ്യാജസൃഷ്ടികളിലൂടെ നഷ്ടപ്പെടുത്തരുത്. സഭയ്ക്ക് ഒരു മാധ്യമത്തോടും പകയോ വിദ്വേഷമോ ഇല്ല. പക്ഷേ, വ്യാജ ക്യാപ്സ്യൂളുകൾ വിൽക്കാനാണ് തീരുമാനമെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കാൻ മലങ്കരസഭ നിർബന്ധിതമാകും. മലങ്കരസഭയെക്കുറിച്ചുള്ള എല്ലാ വ്യാജവാർത്തകളെയും അക്കമിട്ട് തുറന്നുകാട്ടും.
