ഓശാന പെരുന്നാളോടെ പീഡാനുഭവ വാരത്തിലേയ്ക്ക് പരിശുദ്ധ സഭ
ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാനാ പെരുന്നാൾ ആഘോച്ചു.പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ കരിപ്പുഴ സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക് സ് പള്ളിയില്‍ ഓശന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മീകത്വം വഹിച്ചു. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും പ്രദക്ഷിണവും നടന്നു .കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് വന്ന ക്രിസ്തുവിനെ ഒലിവിന്റെ ചില്ലകളേന്തി ആർപ്പുവിളികളോടെ ജനം സ്വീകരിച്ചതിന്റെ അനുസ്മരണമായാണ് ഓശാനഞായർ ആഘോഷിക്കുന്നത്.
ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമകൾ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിനും ഇന്ന് തുടക്കമായി.അന്ത്യ അത്താഴത്തിന്റെ ഓർമ്മയിൽ വ്യാഴാഴ്ച പെസഹ ദിനം ആചരിക്കും.പള്ളികളിൽ കാൽ കഴുകൽ ശുശ്രൂഷയും ഓർമ്മ പുതുക്കലിന്റെ ഭാഗമായി വീടുകളിൽ പുളിപ്പില്ലാത്ത അപ്പം മുറിക്കലും നടക്കും.കുരിശു മരണത്തിന്റെ ഓർമകൾ പുതുക്കുന്ന ദുഃഖവെള്ളിയാഴ്ച പീഡാനുഭവ ശുശ്രൂഷകൾ നടക്കും.ഏപ്രില്‍ 16 ഞായറാഴ്ച്ച ഈസ്റ്റര്‍ ദിനത്തില്‍ ആഘോഷത്തോടെ 50 ദിവസം നീണ്ട നോമ്പാചരണത്തിന് പരിസമാപ്തിയാകും.