ഓർത്തഡോക്സ് സഭക്കെതിരെ സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചരണം
തിരുവനന്തപുരം : ഓർത്തഡോക്സ് സഭയുടേത് എന്ന് തോന്നിപ്പിക്കുന്ന വിധം അപവാദ പ്രചരണത്തിന് പിന്നിൽ യാക്കോബായ വിഭാഗക്കാർ നിയന്ത്രിക്കുന്ന ഫെയിസ്ബുക്ക് പേജുകളിൽ ഒന്നിന് പൂട്ട് വീണു.മുഖ്യധാര ഹാൻഡിൽ വഴി നടത്തുന്ന പ്രചരണം യാക്കോബായ അണികൾ തള്ളിക്കളയുന്ന പശ്ചാത്തലത്തിലാണ് യാക്കോബായ വിഭാഗത്തിന്റെ ഒളിപ്പോര്.മത – രാഷ്ട്രീയ സ്പർദ്ധ വളർത്തുന്ന കാർഡുകൾ യാക്കോബായ വിഭാഗക്കാർ തന്ത്രപരമായി പ്രചരിപ്പിക്കുന്നത്.സാദൃശ്യമുള്ള കാർഡുകൾ ഒരു ഡസനോളം വ്യാജ ഐ ഡികൾ ഉപയോഗിച്ച് ചർച്ചയാക്കി ഓർത്തഡോക്സ് സഭക്കെതിരെ വികാരം സൃഷ്ടിക്കുകയാണ് യാക്കോബായ വിഭാഗക്കാരുടെ ലക്ഷ്യം.ശബരിമല പ്രവേശനത്തിൽ യുവതികളെ അനുകൂലിച്ചു തരത്തിൽ കാർഡ് പ്രചരിച്ചിരുന്നു.മുഖ്യമന്ത്രി ചർച്ചകൾക്കിടയിലെ വിവാദത്തിലും കാർഡുകൾ പ്രത്യക്ഷപ്പെട്ടു.
യൂട്യൂബ് ചാനലുകൾക്കെതിരെയും പരാതി നൽകിയെന്ന് സഭാ പി ആർ ഡി വിഭാഗം ഇറക്കിയ പോസ്റ്റിൽ പറയുന്നു.സൈബറിടത്തിലെ സാമൂഹിക വിരുദ്ധരെ പൂട്ടാൻ തന്നെയാണ് തീരുമാനം.
