OVS - Latest NewsOVS-Kerala News

ഓർത്തഡോക്സ് സഭയെ താറടിച്ച് കാണിക്കാൻ ശ്രമം ; യാക്കോബായ പി ആർ പ്രചരണങ്ങൾക്ക് മറുപടി

കൊച്ചി :തൃശ്ശൂർ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് പള്ളികളിൽ പെരുന്നാൾ ഭാഗമായി വെടിക്കെട്ട് ഒഴിവാക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പ്രസ്താവിച്ചിരുന്നു.സോഷ്യൽ മീഡിയയിലൂടെയാണ് പരിശുദ്ധ കാതോലിക്ക ബാവ അഭ്യർത്ഥന നടത്തിയത്.ഇതിന് പിന്നാലെ പ്രസ്താവന ഏറ്റെടുത്തു ചന്ദനപ്പള്ളി പള്ളി പെരുന്നാളിനോടനുബന്ധിച്ച് വെടിക്കെട്ട്‌ ഒഴിവാക്കി കമ്മിറ്റി രംഗത്തെത്തി.യാക്കോബായ വിഭാഗത്തിന്റെ അഭിഭാഷകനെന്ന് പരസ്യപ്പെടുത്താതെ നിക്ഷ്പക്ഷൻ ചമയുന്ന അഡ്വ.ജയശങ്കറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഓർത്തഡോക്സ് സഭ.യാക്കോബായ വിഭാഗത്തിന്റെ സ്നേഹിതനും അഭിഭാഷകനുമാണ് താനെന്ന് മറച്ചു വെച്ചാണ് മറു വിഭാഗത്തെ കിട്ടുന്ന അവസരത്തിൽ വെളുപ്പിച്ചെടുക്കുന്നത് വഴി ഓർത്തഡോക്സ് സഭയെ താറടിയ്ക്കാനുള്ള പി ആർ പ്രചരണം.

ഓർത്തഡോക്സ് സഭയുടെ പി ആർ ഡി വിഭാഗം പുറത്തിറക്കിയ കുറിപ്പ്

മലങ്കരസഭയെ കേസുകളിലേക്ക് വലിച്ചിട്ടത് ആരാണ് സാർ?
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള പൊതുസമൂഹം ഏറ്റെടുത്ത സന്ദേശത്തെ ഉൾക്കൊള്ളാൻ കഴിയാതെ സഭാകേസുകളുടെ പേരിൽ മലങ്കരസഭയെ വിമർശിക്കുന്ന ബഹു.അഡ്വ. ജയശങ്കർ. അങ്ങയോട് ഒരു ചോദ്യം, മലങ്കരസഭയെ കേസുകളിലേക്ക് വലിച്ചിട്ടത് അങ്ങ് നെഞ്ചോട് ചേർത്ത് പിടിക്കുന്ന അന്തോഖ്യാ വിഭാഗമല്ലേ? ഒരു കക്ഷി കേസ് കൊടുക്കുമ്പോൾ കോടതി സമക്ഷം സത്യം തെളിയിക്കുക എന്നതല്ലേ നീതിന്യായ വ്യവസ്ഥിതിയുടെ ധർമ്മം. അതിന് വാദവും പ്രതിവാദവും വേണ്ടിവരുമെന്ന് അഭിഭാഷകനായ അങ്ങയ്ക്ക് അറിവുള്ളതല്ലേ? അല്ലാതെ ചാറ്റ് ജിപിടിയോട് ചോദിച്ച് കോടതികൾക്ക് വിധി പ്രഖ്യാപിക്കാൻ കഴിയുമോ? വക്കാലത്തെടുക്കാൻ അഭിഭാഷകർക്ക് പണം നൽകുക എന്നത് തെറ്റാണോ? അങ്ങ് പ്രതിഫലം വാങ്ങാതെയാണോ പാത്രിയർക്കീസ് വിഭാഗത്തിന്റെ കേസുകൾ എടുക്കുന്നത്? കേസുകൾ അവസാനിച്ച് സമാധാനം ഉണ്ടാകണമെന്നാണ് മലങ്കരസഭയുടെയും ആഗ്രഹം. കേസുകൾ അവസാനിപ്പിക്കുവാൻ അത് തുടങ്ങിവെച്ച അങ്ങയുടെ പ്രിയ സഹോദരങ്ങളോട് പറയൂ..അങ്ങ് അവരുടെ പ്രിയ വക്കീലല്ലേ.. അങ്ങ് വസ്തുതകൾ പഠിക്കൂ.. ശേഷം പ്രതികരിക്കൂ.. സോഷ്യൽ മീഡിയയിൽ റീച്ചുണ്ടാക്കാൻ എന്തിനാണ് വസ്തുതാ വിരുദ്ധമായി സംസാരിക്കുന്നത്. എന്തിനും ഏതിനും മലങ്കരസഭയെ വിമർശിക്കുക എന്നത് അങ്ങയെപ്പോലെ ഉത്തരവാദിത്വപ്പെട്ട ഒരു പൊതുപ്രവർത്തകന് ചേർന്നതല്ല എന്ന് വിനീതമായി ഓർമ്മിപ്പിക്കട്ടെ.

error: Thank you for visiting : www.ovsonline.in