ശവ സംസ്കാരത്തിനിടെ യാക്കോബായ വിഭാഗക്കാർ ഏറ്റുമുട്ടി ; ഓർത്തഡോക്സ് സഭയുടെ അക്കൗണ്ടിൽ വകയിരുത്താൻ വിഫല ശ്രമം
ആലപ്പുഴ : മാവേലിക്കര ഭദ്രാസനത്തിലെ കട്ടച്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ യാക്കോബായ അംഗത്തിന്റെ ശവ സംസ്കാരം സംഘർഷഭരിതമായ അന്തരീക്ഷത്തിലാണ് കലാശിച്ചത് .ശവം തീനികൾ എന്ന് ആക്ഷേപിച്ചു അതും ഓർത്തഡോക്സ് സഭയുടെ അക്കൗണ്ടിൽ ഉൾപ്പെടുത്താൻ ശവ സംസ്കാരത്തിന്റെ ആദ്യ മണിക്കൂറുകൾ യാക്കോബായ ക്യാമ്പ് ശ്രമിച്ചത്.എന്നാൽ,ഇന്നലെ രാവിലെ മുതൽ കട്ടച്ചിറ പള്ളിയിലെ സി സി ടി വി ദൃശ്യങ്ങൾ ഓരോന്നായി പുറത്ത് വിട്ടതോടെ പ്രതിസന്ധിയിലായ യാക്കോബായ വിഭാഗം നീണ്ട ന്യായീകണക്കുറിപ്പായി രംഗത്തെത്തി.
ഓർത്തഡോക്സ് സഭാ അംഗങ്ങൾ ആരും തന്നെ മൃതദേഹം തടയാൻ വന്നില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമായിരിക്കെ കള്ളം കയ്യോടെ പിടികൂടപ്പെട്ട സാഹചര്യത്തിൽ ജാള്യത മറയ്ക്കാൻ പേജുകൾ നീണ്ട ന്യായീകരണ കുറിപ്പുമായി വന്നിരിക്കുന്നത്. ഓർത്തഡോക്സ് സഭാ വിശ്വാസികളുടെ സാമൂഹിക മാധ്യമ കൂട്ടായ്മകൾ മുഴുവനും കട്ടച്ചിറയിൽ യാക്കോബായ വിഭാഗക്കാർ തമ്മിൽ ഏറ്റുമുട്ടിയ ദൃശ്യങ്ങൾ നിറഞ്ഞതോടെയാണ് പേജുകൾ നീണ്ട അസാധാരണ ന്യായീകരണ മെഴുകൽ.സെമിത്തേരിയിൽ ശവ സംസ്കാരച്ചടങ്ങ് നടക്കുമ്പോളും യാക്കോബായ വിഭാഗക്കാർ തർക്കത്തിലേർപ്പെട്ടെന്നും ദൃശ്യത്തിൽ വ്യക്തമാണ്.
ഓർത്തഡോക്സ് സഭ മൃതദേഹം തടഞ്ഞെങ്കിൽ നിയമ നടപടിയെടുക്കണമെന്നും ദൃശ്യങ്ങൾ എവിടെയെന്നുമുള്ള പ്രസക്ത ചോദ്യത്തിന് മറുപടിയില്ലെന്നതും യാക്കോബായ ന്യായീകരണക്കുറിപ്പിൽ ശ്രദ്ധേയമാണ്.കട്ടച്ചിറ പള്ളിയിൽ പോലീസിനെ ആക്രമിച്ച യാക്കോബായ വിഭാഗത്തിലെ 14 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറുത്തികാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ചാലിശ്ശേരി പള്ളിയിലെയും കട്ടച്ചിറ പള്ളിയിലെയും സംഭവവികാസങ്ങളെക്കുറിച്ച് സഭാ മാധ്യമ വിഭാഗം പുറത്തിറക്കിയ പത്രക്കുറുപ്പ്


