ഓർത്തഡോക്സ് സഭാംഗങ്ങൾ മൃതദേഹം തടയുന്ന ദൃശ്യങ്ങളില്ല : വെട്ടിലായി യാക്കോബായ പക്ഷം
ആലപ്പുഴ : വീണ്ടും മൃതദേഹം വച്ച് മുതലെടുപ്പ് നടത്തി വൈകാരിത ഇളക്കി വിടാൻ യാക്കോബായ വിഭാഗത്തിന്റെ തന്ത്രപരമായ നീക്കം.യാക്കോബായ മുതലെടുപ്പിന് എക്കാലവും പേരുകേട്ട കട്ടച്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലാണ് സംഭവം. വാഹന അപകടത്തിൽ ഗുരുതമായി പരിക്കേറ്റ് പരുമല ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ച ഇടവക അംഗത്തിന്റെ ശവ സംസ്കാരച്ചടങ്ങിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത് .യാക്കോബായ വിഭാഗത്തിൽപ്പെടുന്നവർക്ക് വേണ്ടി സംസ്ഥാന സർക്കാർ രൂപം നൽകിയ സെമിത്തേരി ബില്ല് പ്രകാരം ശവ സംസ്കാരം നടത്താൻ മാത്രമാണ് അവസരം.
എന്നാൽ,കുപ്പായമിട്ടവർക്ക് പള്ളി സെമിത്തേരിയിലോ പരിസരത്തോ പ്രവേശിക്കുന്നത് കടുത്ത നിയന്ത്രണങ്ങളുണ്ട്.കട്ടച്ചിറപ്പള്ളിയിൽ അത് പാലിക്കാൻ ബാധ്യസ്ഥരായ പോലീസ് ഉദ്യോഗസ്ഥരെ സംഘം ചേർന്ന് അസഭ്യം പറഞ്ഞു ശ്രദ്ധ തിരിക്കുകയും ഇതിന്റെ ഇടയിൽ യാക്കോബായ കുപ്പായധാരികൾ അവകാശപ്പെടുന്ന ചിലർ കോമ്പൗണ്ടിലെത്തിയത് ആസൂത്രിതമായിരുന്നു. സംഭവത്തിൽ പോലീസിന് പരിക്കേറ്റെന്ന് റിപ്പോർട്ട്.
സുവർണ്ണ അവസരമായി മുതലെടുപ്പിന് ശ്രമിച്ചെന്ന് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ യാക്കോബായ വിഭാഗത്തെ വെട്ടിലാക്കി.ഓർത്തഡോക്സ് സഭാ വിശ്വാസികൾ ആരും തടയുന്നതായി യാക്കോബായ സൈബർ ഹാൻഡിലുകൾ തന്നെ പ്രചരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.പോലീസും യാക്കോബായ വിഭാഗവും തമ്മിലാണ് പ്രശ്നം. കട്ടച്ചിറയിൽ വിചിത്രമായ രീതികളാണ് സംഭവിക്കുന്നത്.കുപ്പായക്കാരുടെ ആസ്ഥാന നേതാവിന് സ്വാർത്ഥ താല്പര്യമെന്ന ആക്ഷേപം അന്തരീക്ഷത്തിൽ പരക്കെ തന്നെയുണ്ട് . വെല്ല്യമ്മച്ചി മരിക്കപ്പെട്ടപ്പോൾ മൃതദേഹം വെച്ച് വിലപേശലിന് തയ്യാറാക്കാതെ ചാപ്പലിൽ മരണാനന്തര ശുശ്രൂഷകൾ പൂർത്തിയാക്കി സംസ്കാരം ചെയ്തിരുന്നു.സെമിത്തേരി ബില്ല് പൂർണ്ണമായും പാലിക്കുന്ന നടപടികളാണ് കണ്ടത്.
സംഭവത്തിൽ പ്രതികരണവുമായി സഭാ മാധ്യമ വിഭാഗം.ഓർത്തഡോക്സ് സഭ ശവ സംസ്കാരം തടസ്സപ്പെടുത്തിയെങ്കിൽ നിയമ നടപടികൾ സ്വീകരിക്കണമെന്ന നിലപാട് മുതലെടുപ്പിന് ഇറങ്ങിയ യാക്കോബായ വിഭാഗത്തിന് തിരിച്ചടിയായി.

