ദുഃഖ ശനിയാഴ്ച്ച പള്ളികളിൽ അക്രമ സാധ്യത ; ഇല്ലാത്ത അവകാശം സ്ഥാപിച്ചെടുക്കാൻ യാക്കോബായ പക്ഷത്തിന്റെ തന്ത്രം
തിരുവനന്തപുരം : ഹൈക്കോടതി വിധി തെറ്റായി വ്യാഖ്യാനിച്ചു പള്ളികളിൽ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന പാത്രിയാർക്കീസ് വിഭാഗത്തിന്റെ നടപടിക്കെതിരെ പരാതിയുമായി ഓർത്തഡോക്സ് സഭ.ഇത് സംബന്ധിച്ച പരാതി ഡിജിപിക്ക് നൽകിയതായി ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ അറിയിച്ചു.
പീഡാനുഭ വാരത്തിൽ പ്രശ്ന ബാധിത മേഖലകളിലെ പള്ളികൾക്ക് സുരക്ഷ ഉറപ്പ് വരുത്തണം.പിറവം പള്ളിയിലടക്കം സമാധാനപരമായി ആരാധന നടക്കുന്ന ദേവാലയങ്ങളിൽ സംഘടിച്ചെത്തി സ്പോടക വസ്തുക്കൾ ഉപയോഗിച്ച് ഭീകര അന്തരീക്ഷം സൃഷ്ടിച്ചെന്നതുൾപ്പടെ സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ക്രൈസ്തവവർ പ്രാർത്ഥനയോടെ കാണുന്ന നോമ്പ് കാലത്ത് ആസൂത്രിതമായി ക്രമ സമാധാന പ്രശ്നം ഉണ്ടാക്കുകയാണ് യാക്കോബായ വിഭാഗം ചെയ്യുന്നത്. പരിശുദ്ധ കാതോലിക്ക ബാവയുടെ നിർദ്ദേശ പ്രകാരമാണ് ഡിജിപിയെ നേരിൽ കണ്ട് സഭ സെക്രട്ടറി പരാതിപ്പെട്ടത്.തിരുവനന്തപുരം ഭദ്രാസന സെക്രട്ടറി ഫാ.ഡോ.ഗീവർഗ്ഗീസ് കണിയാന്ത്രയും അഡ്വ.ബിജു ഉമ്മനൊപ്പം ഉണ്ടായിരുന്നു.
ദുഃഖ ശനിയാഴ്ച്ച പള്ളികളിൽ പാത്രിയാർക്കീസ് വിഭാഗം വ്യാപകമായി ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന വിവരം പുറത്ത് വന്നതോടെയാണ് ഓർത്തഡോക്സ് സഭ പരാതി നൽകിയത്.ഇല്ലാത്ത അവകാശം സ്ഥാപിച്ചെടുക്കാൻ നാടകം കളിച്ചു ശീലമുള്ള ഇവർ ഒരവസരമായി ആണ് പീഡാനുഭവ വാരത്തിലെ മരിക്കപ്പെട്ടവരുടെ ഓർമ്മ ദിനം കാണുന്നത്.കഴിഞ്ഞ ദിവസം പള്ളികളിൽ അണികളെ കലാപത്തിന് ആഹ്വാനം ചെയ്തു യാക്കോബായ വൈദീകർ കാഴ്ച്ചക്കാരായി മാറി നിന്നത് നിരോധന ഉത്തരവ് ലംഘിച്ചാലുള്ള ദൂരവ്യാപക പ്രത്യാഘാതം കണക്കിലെടുത്തുള്ള തന്ത്രപരമായ നീക്കം ചർച്ചയാകുമ്പോൾ ദൃശ്യങ്ങൾ സഹിതമുള്ള പരാതിയിൽ യാക്കോബായ അണികൾക്ക് കുരുക്കാകുന്നത്.
