ഓർത്തഡോക്സ് സഭക്കെതിരെ വ്യാജ വാർത്തയിൽ നടപടി ; തിരുത്തി മംഗളം ദിനപ്പത്രം
കോട്ടയം: ഓർത്തഡോക്സ് സഭക്കെതിരെ സമൂഹ മാധ്യങ്ങളിൽ അടക്കം നുണ പ്രചരണം അഴിച്ചു വിടുകയാണ് യാക്കോബായ വിഭാഗം.പ്രത്യക്ഷത്തിൽ സഭയുടെ ഹാൻഡിലെന്ന് തോന്നിപ്പിക്കുന്ന വിധം പോസ്റ്റുകൾ കുത്തി നിറച്ചു പേജുകൾ നിർമ്മിച്ച് വർഗ്ഗീയ പ്രചരണം നടത്തുയാണ് യാക്കോബായ സൈബർ തന്ത്രം.
ഒരു പടി കടന്നാണ് അച്ചടി മാധ്യമങ്ങളിൽ യാക്കോബായ പി ആർ സംവിധാനം നുണക്കൂബാരം സൃഷ്ടിക്കുന്നത് വഴി പ്രവർത്തനം .ഇതിന്റെ അവസാന ഉദാഹരണമാണ് മാർച്ച് 7 ന് കൊച്ചി എഡിഷനിൽ മംഗളം ദിനപ്പത്രം പ്രസിദ്ധീകരിച്ച വാർത്ത.ഹൈക്കോടതിയുടെ പരിഗണയിലുള്ള ആറ് പള്ളികളുടെ കേസുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് സഭ ചീഫ് ജസ്റ്റിസിന് പരാതി നൽകിയെന്നാണ് റിപോർട്ട് ചെയ്തത്.വ്യാജ വാർത്തയ്ക്ക് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം മറുപടിയുമായി രംഗത്തെത്തിയതോടെ തിരുത്തൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ് മംഗളം.
പരിശുദ്ധ സഭ ഇത്തരം പരാതി നൽകിയിട്ടില്ല. അഭിഭാഷകരുമായി കൂടിയാലോചിച്ചെന്നും അടിസ്ഥാന രഹിതമെന്ന് സ്ഥിതീകരിച്ചെന്ന് മാധ്യമ വിഭാഗം പ്രസിഡന്റ് ഡോ.യുഹാനോൻ മാർ ദിയസ്ക്കോറോസ് മെത്രാപ്പോലീത്തായുടെ കുറിപ്പിൽ പറയുന്നു.കേസ് പരിഗണിക്കുന്ന ജഡ്ജിമാരെ തെറ്റുദ്ധരിപ്പിക്കാൻ യാക്കോബായ വിഭാഗം മനഃപൂർവം സൃഷ്‌ടിച്ച വ്യാജ വാർത്തയാണെന്ന് കൂട്ടിച്ചേർത്തു.
ഓർത്തഡോക്സ് സഭക്കെതിരെ നുണ സ്ഥാപിക്കാൻ ചാരിയത് ചീഫ് ജസ്റ്റിസിനെ .വാർത്ത കൊച്ചി എഡിഷനിൽ മാത്രം വന്നത് ദുരൂഹം. മറ്റൊരു മാധ്യമങ്ങളിൽ വാർത്ത വന്നില്ലെന്നതും ശ്രദ്ധേയമാണ്.
ആലുവ കേന്ദ്രീകരിച്ചു പ്രസിദ്ധീകരിക്കുന്ന യാക്കോബായ മാഗസിനിൽ നിരന്തരം ലേഖനങ്ങൾ എഴുതുന്ന മംഗളം എഡിറ്ററിനെതിരെയാണ് ആരോപണം.തിരുവല്ലയിലെ അൽമായ നേതാന്റെ നേതൃത്വത്തിലായിരുന്നു ഇക്കൂട്ടരുടെ വ്യാജ പ്രചരണം.എന്നാൽ സാമ്പത്തിക തിരുമറിയെത്തുടർന്ന് പുറത്താക്കുകയും സ്വകാര്യ പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു.പ്രമുഖ പദവിയുള്ള നേതാവ് പുത്തൻകുരിശ് തിരെഞ്ഞെടുപ്പിൽ സെക്രട്ടറി സ്ഥാനത്തേക്ക് വിമത പാനലിൽ മത്സരിച്ചു തോൽക്കുകയും ചെയ്തിരുന്നു.
