മലങ്കര സഭയുടെ സ്വത്വവും സത്യവും ഉൾകൊള്ളാൻ തയ്യാറാകണം ; കേന്ദ്ര ഇടപെടലിൽ പ്രത്യാശ പ്രകടിപ്പിടിച്ച് ഓർത്തഡോക്സ് സഭ
ഡൽഹി/കോട്ടയം : മാർത്തോമ്മ സ്ലീഹയുടെ മക്കൾ രണ്ട് ചേരിയിലാകരുതെന്ന പരിശുദ്ധനായ വട്ടശ്ശേരിൽ തിരുമേനിയുടെ നിലപാട് തന്നെയാണ് രാജ്യത്തിന്റെ ഭരണാധികാരികളും ആഗ്രഹിക്കുന്നതെന്ന് പൗരസ്ത്യ കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തായും ഓർത്തഡോക്സ് സഭാധ്യക്ഷനുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവ.മലങ്കരസഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് പരിശുദ്ധ കാതോലിക്ക ബാവ .യാക്കോബായ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതികരിക്കുകയായിരുന്നു.
സഭാതർക്കത്തിലെ 1958, 1995, 2017 കോടതി വിധികളെല്ലാം ഇക്കാര്യം തന്നെയാണ് പറയുന്നത്.കോട്ടയം പഴയ സെമിനാരിയിൽ കബറടങ്ങിയിരിക്കുന്ന സഭാഭാസുരൻ പരിശുദ്ധനായ വട്ടശേരിൽ തിരുമേനിയുടെ 92-മത് ഓർമപ്പെരുന്നാളിൽ പ്രഭാഷണം നടത്തുകയായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ.
പൗരാണിക പാരമ്പര്യമുള്ള യഥാർത്ഥ ഭാരതീയ സഭയെന്ന വിശേഷണമാണ് ഓർത്തഡോക്സ് സഭയ്ക്ക് രാജ്യം ഭരിക്കുന്ന ബി.ജെ.പിയും ആർ.എസ്.എസും നൽകിയിട്ടുള്ളത്. പരിശുദ്ധ സഭ ഭാഗിക്കണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി സമ്മതം മൂളുമെന്ന് കരുതുന്നില്ല. ഒന്നായി മുന്നോട്ട് പോകണമെന്ന നിലപാട് മലങ്കരസഭ കേന്ദ്ര -സംസ്ഥാന സർക്കാറുകളെ അറിയിച്ചിട്ടുള്ളതാണ്.
മലങ്കര സഭയുടെ അസ്ഥിത്വത്തിനെതിരായ നിലപാട് ആരും സ്വീകരിക്കില്ല.സമാധനത്തിനു സഭാ മറ്റെങ്ങും പോകേണ്ടതില്ല.മലങ്കര സഭയുടെ സ്വത്വവും സത്യവും ഉൾകൊള്ളാൻ തയ്യാറായാൽ സഭാ സമാധാനം കേരളത്തിൽ തന്നെ സാധ്യമാകുമെന്ന് പരിശുദ്ധ കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.
