മൃതദേഹവുമായി കുപ്പായക്കാരെത്തിയത് വിചിത്രം ; കട്ടച്ചിറ സംഘർഷഭരിതമാക്കാൻ യാക്കോബായ ഗൂഢാലോചന
ആലപ്പുഴ : ബഹു.ഹൈക്കോടതിയിൽ കേസ് പരിഗണിക്കാനിരിക്കെ നാടകം പുറത്തെടുത്തു യാക്കോബായ പക്ഷം.കേസിൽ മെറിറ്റ് ഇല്ലാത്ത സാഹചര്യത്തിൽ ബഹു.കോടതിയുടെ ശ്രദ്ധ വഴി തിരിച്ചു വിടാനും വൈകാര്യത ഇളക്കിയുള്ള പതിവ് നീക്കങ്ങളാണ് കട്ടച്ചിറയിൽ യാക്കോബായ പക്ഷം അവലംബിക്കുന്നത്.സെമിത്തേരി ബില്ല് പ്രകാരം നിലവിൽ ഓർത്തഡോക്സ് സഭാ പള്ളികളിൽ യാക്കോബായ വിഭാഗഗത്തിൽപ്പെട്ടവരുടെ സംസ്കാരം നടക്കുന്നത്.
വികാരിയെ ഔദ്യോഗികമായി അറിയിച്ച ശേഷം അനുമതിയുടെ അടിസ്ഥാനത്തിൽ ബന്ധുക്കൾ അടങ്ങുന്ന അൽമായർക്ക് മാത്രമാണ് സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കാൻ അനുവാദമുള്ളതെന്നിരിക്കെ വിചിത്ര നീക്കമാണ് കട്ടച്ചിറയിൽ നിന്ന് പുറത്ത് വരുന്നത്.ഇത്രയും നാൾ ശവ സംസ്കാരങ്ങൾ സമാനമായി തർക്കങ്ങൾ ഇല്ലാതെ നടന്നപ്പോൾ കുപ്പായക്കാരെ മുന്നിൽ നിർത്തി പൊടുന്നനെ യാക്കോബായ പക്ഷം മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാനുള്ള പി ആർ പ്രചരണങ്ങളുടെ ഭാഗം. ദീർഘകാലങ്ങൾക്ക് ശേഷം കട്ടച്ചിറയുടെ സമാധാനം അന്തരീക്ഷം തകർക്കാനാണ് യാക്കോബായ പക്ഷത്തിലെ വിമത ഗ്രൂപ്പ് ശ്രമിക്കുന്നതെന്ന് സൂചന.
കുപ്പായക്കാർക്ക് പ്രവേശിക്കാൻ അനുവാദമില്ലെന്നു ഉറപ്പായിരിക്കെ എന്തിന് പോയെന്നു ഇക്കൂട്ടർ വ്യക്തമാക്കണം.
