ഇന്ത്യാ – പാക്ക് സംഘർഷം ; ഷെൽട്ടറുകൾ തുറന്ന് ഓർത്തഡോക്സ് സഭ
ഡൽഹി : ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിൽ സുരക്ഷിതസ്ഥലം അന്വേഷിക്കുന്നവർക്ക് സഹായഹസ്തവുമായി മലങ്കര ഓർത്തഡോക്സ് സഭ. മലങ്കരസഭയുടെ ഡൽഹി, അഹമ്മദാബാദ് ഭദ്രാസനങ്ങളുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക്കുകൾ തുറന്നു. ഡൽഹിയിലെത്തി സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സഭാകേന്ദ്രങ്ങളിൽ താൽക്കാലിക താമസസൗകര്യം ക്രമീകരിക്കും. ലുധിയാന,ജലന്ദർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മലയാളികളടക്കം നിരവധി വിദ്യാർത്ഥികൾ പഠനം നടത്തുന്നുണ്ട്. ഇവർക്കായി സഭയുടെ ഡൽഹി ഭദ്രാസനയുവജനപ്രസ്ഥാനം ഡൽഹി അരമനയുമായി ചേർന്ന് താൽക്കാലിക ഷെൽട്ടറുകൾ തുറന്നു. ഡൽഹി ഓർത്തഡോക്സ് സെന്റർ, ഹോസ്കാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ, ഗാസിയാബാദ് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി, ജനക്പുരി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി എന്നിവിടങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
സഭയുടെ അഹമ്മദാബാദ് ഭദ്രാസനവും സമാനമായ രീതിയിൽ പ്രവർത്തനങ്ങൾ തുടങ്ങി. റഷ്യ, എത്യോപ്യ, എരിത്രിയ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നുള്ള യാത്രാസംഘങ്ങളും വിദ്യാർത്ഥികളും രാജ്യത്തിന്റെ വിവിധ മേഖലകളിലുണ്ട്. ഇവർക്കായി സഭയുടെ എക്യുമെനിക്കൽ ഡിപ്പാർട്ട്മെന്റും ഹെൽപ്പ് ഡെസ്ക്കുകൾ സജ്ജീകരിച്ചിട്ടുണ്ട്.
മലങ്കര സഭാ ആസ്ഥാനമായ ദേവലോകം അരമനയിൽ നിന്ന് പുറത്തിറക്കിയ പത്രക്കുറുപ്പിൽ വിശദ വിവരങ്ങൾ