പഴഞ്ഞി പള്ളിപ്പെരുന്നാൾ ; വിപുലമായ മുന്നൊരുക്കങ്ങൾ
കുന്ദംകുളം : ചരിത്ര പ്രസിദ്ധമായ പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളി പെരുന്നാളിന് സെപ്റ്റംബർ 26 ന് കൊടിയേറും.പെരുന്നാൾ ചടങ്ങുകൾക്ക് പരിശുദ്ധ കാതോലിക്ക ബാവായുടെ മുഖ്യ കാർമ്മീകത്വത്തിലും അഭിവന്ദ്യ പിതാക്കന്മാരും സഹ കാർമ്മീകത്വത്തിലും നടത്തപ്പെടും. ഒക്ടോബർ 2,3 തീയതികളിലാണ് പ്രധാന പെരുന്നാൾ .പഴഞ്ഞി പള്ളി മുന്നോടിയായി കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കറിന്റെ അധ്യക്ഷതയിലാണ് പഞ്ചായത്തിന്റെ കോൺഫറൻസ് ഹാളിൽ വിപുലമായ മുന്നൊരുക്ക യോഗം ചേർന്നു.ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മേഖലയിലെ 6400 ഓളം കുടുംബങ്ങളുടെ കിണറുകൾ ക്ലോറിനേഷൻ നടപടികൾ പൂർത്തിയാക്കി.പെരുന്നാൾ കടന്നുവരുന്ന ചർച്ച റോഡിൽ കച്ചവടം പൂർണമായി നിരോധിക്കുവാൻ നടപടികൾ എടുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
പെരുന്നാളിന്റെ റാസ കടന്നുപോകുന്ന ഇടങ്ങളെല്ലാം ശുചീകരിക്കുവാൻ പഞ്ചായത്ത് നേതൃത്വം നൽകും.
തെരുവ് വിളക്കുകൾ പൂർണമായും പ്രകാശിപ്പിക്കുവാൻ നടപടി ഉണ്ടാകുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
പഴഞ്ഞി സെന്റർ മുതൽ പോർക്കുളം അതിർത്തി വരെയും, ഐനൂർ, കോട്ടോൽ എന്നീ പ്രധാന റോഡുകളുടെ ഇരുഭാഗത്തുള്ള പുല്ലുകൾ വെട്ടി വൃത്തി ആക്കുവാനും നടപടിയുണ്ടാകും.
ഐനൂരിൽ നിന്ന് കടവല്ലൂരിലേക്ക് പോകുന്ന റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരത്തിന്റെ ചില്ലകൾ മുറിച്ചുമാറ്റുവാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയതിനെ തുടർന്ന് പൊതുമരാമത്ത് ഓവർസിയർ ഷാജിയുടെ നേതൃത്വത്തിൽ മരത്തിന്റെ കൊമ്പുകൾ വെട്ടിമാറ്റുവാൻ തുടക്കമായി.
പതിനായിരങ്ങൾ ഒഴുകിയെത്തുന്ന പെരുന്നാളിന് ഗതാഗതം നിയന്ത്രിക്കാൻ പോലീസിന്റെ ഇടപെടൽ കൃത്യമായി ഉറപ്പുവരുത്തുംമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജയശങ്കർ സൂചിപ്പിച്ചു.ഭക്ഷണപദാർത്ഥങ്ങൾ വിതരണം ചെയ്യുന്ന കടകളിൽ ഹെൽത്ത് കാർഡ് പരിശോധന സൂക്ഷ്മമായി നിരീക്ഷിക്കുവാനും, പരിശോധിക്കുവാനും പഞ്ചായത്ത് പ്രസിഡന്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശനമായിട്ടുള്ള നിർദ്ദേശം നൽകി
പെരുന്നാൾ കഴിഞ്ഞതിനു ശേഷമുള്ള ശുചീകരണ പ്രവർത്തനത്തിന് പഞ്ചായത്ത് നിയോഗിക്കുന്ന ഹരിത കർമ്മ സേനയോടൊപ്പം പഴഞ്ഞി ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർത്ഥികളുടെ സേവനവും ഉപയോഗപ്പെടുത്താൻ വേണ്ടത് ചെയ്യുമെന്ന് സ്കൂൾ പിടിഎ പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് മെമ്പറുമായ പി എം അലി യോഗത്തെ അറിയിച്ചു.കച്ചവടം ചെയ്യുന്ന കച്ചവടക്കാരിൽ നിന്ന് യൂസർ ഫീ ഈടാക്കുന്നതിന് നടപടികൾ ഉണ്ടാകുമെന്നും പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അൽത്താഫ് റഹ്മാൻ യോഗത്തെ അറിയിച്ചു.
ഹൈക്കോടതിയുടെ കർശന നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഫ്ലക്സ് ബോർഡുകൾ റോഡുകളിൽ നിന്ന് മാറ്റി സ്വകാര്യ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിന് സഹകരിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി ആൽഫ്രഡ് സോജൻ അഭിപ്രായപ്പെട്ടു.കൃത്യമായ ഇടപെടലുകളും പെരുന്നാൾ നല്ല രീതിയിൽ ആഘോഷിക്കാൻ പോലീസിന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് കുന്നംകുളം പോലീസ് സബ് ഇൻസ്പെക്ടർ മധു യോഗത്തിൽ വ്യക്തമാക്കി.
പ്രസിദ്ധമായ പള്ളി പെരുന്നാളിന് സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകുന്ന ഗ്രാമപഞ്ചായത്തിന്റെ ഭരണസമിതിയെ പള്ളിയുടെ ട്രസ്റ്റി ജയ്സൺ ചീരൻ യോഗത്തിൽ അഭിനന്ദിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പി രാജൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം റസാക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ പി എം അലി, മോനിഷാ രജീഷ്, അഞ്ചു സുധീഷ്, എൻ കെ ചന്ദ്രാവതി, ജിൻസി സജു, ടി എസ് മണികണ്ഠൻ, സ്വപ്ന പ്രിൻസ് പഞ്ചായത്ത് സെക്രട്ടറി ആൽഫ്രഡ് സോജൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെഎസ് സുജ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അൽത്താഫ് റഹ്മാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ കെ യു ജയശ്രീ, സുരേഷ് ബാബു, പള്ളി ട്രസ്റ്റി ജയ്സൻ ചീരൻ, അനീഷ്, കുന്നംകുളം പോലീസ് സബ് ഇൻസ്പെക്ടർ മധു എന്നിവർ ചടങ്ങിൽ ചർച്ചകളിൽ പങ്കെടുത്തു . ഒക്ടോബർ 2 3 തീയതികളിൽ ആണ് പ്രസിദ്ധമായ പഴഞ്ഞി പള്ളിയുടെ പെരുന്നാൾ ആഘോഷിക്കുന്നത്.
