മുളന്തുരുത്തി പള്ളിയും മലങ്കര അസോസിയേഷനും ; കുറിപ്പ് വൈറൽ
മുളന്തുരുത്തി:മലങ്കര നസ്രാണി പള്ളി യോഗം എന്നറിയപ്പെടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ നാല് വൈദിക ശ്രേഷ്ഠരെ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിന് പിന്നാലെ മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയെക്കുറിച്ചുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
കോടതി വിധിക്ക് മുമ്പ് യാക്കോബായ വിഭാഗക്കാർ പള്ളി കയ്യേറിയ കാലത്ത് ഓർത്തഡോക്സ് വിശ്വാസികൾ നേരിട്ട ദുരനുഭവങ്ങളാണ് കുറിപ്പിൽ.അന്ന് സെമിനാരി വിദ്യാർത്ഥിയായിരുന്ന ഇന്ന് മെത്രാപ്പോലീത്തയായി തെരഞ്ഞെടുക്കപ്പെട്ട തോമസ് പോൾ റമ്പാച്ചൻ മുളന്തുരുത്തി പള്ളിയിൽ നേരിട്ട ദുരനുഭവത്തിന്റെ ഓർമ്മകളും കുറിപ്പിൽ പങ്കുവെക്കുന്നു.
മലങ്കര അസോസിയേഷൻ അവസാനിക്കുന്ന വേളയിൽ തന്നെ ഈ കുറിപ്പ് പുറത്തുവന്നതാണ് ശ്രദ്ധേയമായത്.
കുറിപ്പിന്റെ പൂർണ്ണരൂപം
മാസത്തിൽ 5 ഞായറാഴ്ച വന്നാൽ, അതിൽ ഒരു ഞായറാഴ്ച മാത്രം,അതും പുത്തെൻ കുരുശു സൊസൈറ്റി യിൽ കൂടി നടക്കുന്നവരുടെ ഔദാര്യം പോലെ, സത്യ ദൈവത്തെ ആരാധിക്കാൻ അവസരം ലഭിച്ചിരുന്ന, പരിശുദ്ധ മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയിലേ മുളംതുരുത്തി യിലേ ഇടവക ജനങ്ങൾ. അതും അന്ന് പോലും ഫ്യൂസ് ഊരി ക്കൊണ്ട് പോകുന്ന കൊണ്ട് വെട്ടവും മൈക്ക് ഉം ഒന്നും ഇല്ലാതെ ആരാധന ചെയ്തവർ.
അവർ എല്ലാവരും ഹൃദയം നിറഞ്ഞ അഭിമാനത്തോടെ ഒന്നിച്ചു ഒരു മനമോടെ നിന്ന്, ചെയ്യാവുന്നതിനും അപ്പുറം ചെയ്തു, കഷ്ടപെട്ടു മനോഹരമാക്കിയ ഒരു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം ആ പള്ളിയിലും, വെട്ടിക്കൽ ദയറയിലും ആയി നടന്നു.
രാത്രി 11 മണിക്ക് അവർ മുളംതുരുത്തി പള്ളി മദ്ബഹയിലേക്ക് അസോസിയേഷൻ തിരഞ്ഞു എടുത്ത 4 പേരെയും ഹാരം അണിയിച്ചു സ്വീകരിച്ചു.
പരിശുദ്ധ പരുമല കൊച്ചു തിരുമേനി തന്റെ ജീവിതത്തിൽ ആദ്യമായി ധൂപം അർപ്പിച്ച ആ പരിശുദ്ധ മദ്ബഹയിൽ ധൂപം അർപ്പിച്ച ശേഷം,
തോമസ് പോൾ റമ്പച്ചൻ, ആ പള്ളിയിൽ ഉണ്ടായ വർഷങ്ങൾ മുമ്പത്തെ ഒരു വേദനിക്കുന്ന അനുഭവം അവരോടു പറഞ്ഞു :
സെമിനാരി പഠനകാലത്തു സഹപാഠികൾക്കൊപ്പം ആ പള്ളിയിൽ ചെന്ന റമ്പച്ചൻ സഹപാഠികൾ ആയ ശമ്മാശൻ മാർ പള്ളിയിൽ കയറിയപ്പോൾ, കറുത്ത കുപ്പായം ധരിച്ചിരിക്കുന്നുഎന്ന കാരണം പറഞ്ഞു റമ്പചനെ അന്ന് പള്ളി ഭരിച്ചിരുന്നവർ ഉള്ളിൽ കയറ്റാതെ പള്ളിക്കു മുന്നിൽ തടഞ്ഞു നിർത്തി.
അവിടേക്കു ഇന്നലെ തോമസ് പോൾ റമ്പാചനെ മലങ്കര മക്കൾ തങ്ങളുടെ നിയുക്ത ഇടയൻ ആയി കത്തിച്ച മെഴുകു തിരി കൈയിൽ കൊടുത്തു സ്വീകരിച്ചു കൊണ്ടുപോയി.
ദൈവത്തിനു നന്ദി.
