സഭാത്തർക്കത്തിൽ കോടതി വിധി തള്ളാതെ അനുനയ നീക്കത്തിന് കേന്ദ്ര ഇടപെടൽ
ന്യൂഡൽഹി : ഓർത്തഡോക്സ് – യാക്കോബായ സഭാത്തർക്കത്തിൽ രാജ്യ തലസ്ഥാനത്ത് തിരിക്കിട്ട അനുനയ നീക്കങ്ങൾ.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ യാക്കോബായ നേതാക്കൾ ചർച്ച നടത്തിയതിന് പിന്നാലെ പുറത്ത് വരുന്ന വിവരങ്ങൾ ശെരി വെയ്ക്കുന്നത് കോടതി ഉത്തരവ് തള്ളാതെ കേന്ദ്ര ഇടപെടലിന് സാധ്യതയേറുന്നത്.
സുപ്രീം കോടതി വിധി നിലനിൽക്കെ കോടതിക്ക് പുറത്തുള്ള തര്‍ക്കപരിഹാരത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് യോഗത്തിൽ അഭിപ്രായമുയർന്നത് യാക്കോബായ വിഭാഗത്തിനുള്ള വ്യക്തമായ സന്ദേശമായി വിലയിരുത്തപ്പെടുന്നു.ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ എന്ന് മാത്രമാണ് പ്രധാനമന്ത്രി ഇതേക്കുറിച്ച് എക്സിൽ കുറിച്ചിരിക്കുന്നത് ശ്രദ്ധേയം.
അതിനിടെ,ഓർത്തഡോക്സ് സഭാ സുന്നഹദോസ് സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സമാപിച്ചു.പൗരസ്ത്യ കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ ബാവ അധ്യക്ഷതയിലാണ് സിനഡ് ചേർന്നത്.സുന്നഹദോസ് സെക്രട്ടറി ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് വിവിധ റിപ്പോർട്ട് അവതരിപ്പിച്ചു.ബിഷപ്പ്സ് ക്വാട്ടേഴ്സിന് ശിലാസ്ഥാപനം നടത്തി.നാല് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ മെത്രാപ്പോലീത്താമാർക്കുള്ള താമസ സൗകര്യത്തിന് പുറമെ ഹാൾ,ലൈബ്രറി,മ്യൂസിയം, വിസിറ്റേഴ്സ് ലോഞ്ചു എന്നിവ ഉണ്ടാകും.
