പുളിന്താനം പള്ളിക്കേസ് : സുപ്രീം കോടതി തള്ളിയതിനെ തുടർന്ന് പിൻവലിച്ച് വിഘടിത യാക്കോബായ വിഭാഗം
കോതമംഗലം :അങ്കമാലി ഭദ്രാസനത്തിലെ പുളിന്താനം സെന്റ് ജോൺസ് ഓർത്തഡോൿസ് പള്ളിയുമായി ബന്ധപ്പെട്ട രണ്ട് കേസുകളാണ് ബഹുമാനപ്പെട്ട സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. ഒന്ന് പുളിന്താനം പള്ളിയുടെ ഒറിജിനൽ സിവിൽ കേസിൽ ബഹുമാനപ്പെട്ട മൂവാറ്റുപുഴ സബ് കോടതി ഉത്തരവിനെതിരെ യാക്കോബായ വിഭാഗം ഹൈക്കോടതിയിൽ ഫയൽ ചെയ്ത അപ്പീൽ തള്ളിയതിനെതിരെ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത SLP, രണ്ട് പുളിന്താനം പള്ളി കേസിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കാബാവാക്കും മെത്രാപ്പോലീത്തമാർക്കും വൈദികർക്കും ആരാധന നടത്തുവാനായി പോലീസ് സംരക്ഷണം അനുവദിച്ച ഹൈക്കോടതിയുടെ വിധിക്കെതിരെ ഫയൽ ചെയ്ത അപ്പീലും. ഈ രണ്ട് അപ്പീലുകളും നിലനിൽക്കുകയില്ല എന്ന് ചൂണ്ടിക്കാട്ടി ബഹുമാനപ്പെട്ട സുപ്രീം കോടതി കേസ് തള്ളുവാൻ ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ ഈ രണ്ട് അപ്പീലുകളും പിൻവലിക്കുന്നതായി വിഘടിത യാക്കോബായ വിഭാഗത്തിൻറെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിക്കുകയും അങ്ങനെ “dismissed as withdrwan” ആയി കേസുകൾ ബഹുമാനപ്പെട്ട സുപ്രീം കോടതി തീർപ്പാക്കുകയും ചെയ്തു.
മലങ്കര സഭയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകരായ സി യു സിംഗ്, കൃഷ്ണൻ വേണുഗോപാൽ, സദറുൽ അനാം എന്നിവർ ഹാജരായി.