OVS - Latest NewsOVS-Kerala News

സഭാ ഭരണഘടനയും കോടതി വിധികളും അംഗീകരിക്കണം ; നിലപാടിൽ ഉറച്ച് ഓർത്തഡോക്സ് സഭ

കൊച്ചി : യാക്കോബായ മെത്രാന്മാരുടെ വട്ടമേശ സമ്മേളനം മുമ്പാകെ ഓർത്തഡോക്സ് സഭ അഭ്യർത്ഥന സമർപ്പിച്ചെന്ന് യാക്കോബായ മീഡിയ വിഭാഗത്തിന്റെ പ്രചരണം .ഇത് സംബന്ധിച്ച് മംഗളം പത്രത്തിന്റെ റിപ്പോർട്ടിൽ വസ്തുകക്ക് വിരുദ്ധമായ പൊരുത്തക്കേടുകൾ.സഭാ തർക്കത്തിൽ അനുരജ്ഞനത്തിന് ഓർത്തഡോക്സ് സഭ തയ്യാറാല്ലെന്നായിരിന്നു ഇത്രയും നാൾ സ്ഥാപിക്കാൻ ഇക്കൂട്ടർ കോടതിയിലും പുറത്തും ശ്രമിച്ചത്.

1934 ലെ മലങ്കര സഭ ഭരണഘടനയും കോടതി വിധികളും മറി കടന്ന് സഭാ സമാധാനം സാധ്യമല്ലെന്ന് എക്കാലത്തും ഓർത്തഡോക്സ് സഭയുടെ നിലപാട്. 1958 ലെ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റേയും 1995 ലേയും 2017 ലെ മൂന്നാം സമുദായക്കേസിൻറെയും വിധികൾ പാലിക്കണം.2017 ൽ ജസ്റ്റിസ് അരുൺ മിസ്ര അധ്യക്ഷനായ ബെഞ്ച് 2002 ലെ ഭരണഘടനാ അസാധുവാണെന്നും യാക്കോബായ വിഭാഗം സമാന്തര ഭരണം നടത്തുന്നെന്നും വിധിച്ചത്.പാത്രിയാർക്കീസിന്റെ അധികാരം ‘വാനിഷിംഗ് പോയിന്റ് ’ എത്തിയെന്നും സുപ്രധാന നിരീക്ഷണം നടത്തി.

ഈ വിധി സഭാ ചരിത്രത്തിൽ ദൂര വ്യാപക പ്രത്യാഘാതമായിരുന്നു സൃഷ്ടിച്ചത് . അതുവരെയും സമര ആഭാസം നടത്തിയും രാഷ്ട്രീയ റവന്യൂ അധികാരികളെ സ്വാധീനം ചെലുത്തി പള്ളി പൂട്ടിച്ചുമായിരിന്നു യാക്കോബായ വിഭാഗം വിധി നടത്തിപ്പ് തടസ്സപ്പെടുത്തിയത്.

2017 വിധിക്ക് ശേഷം എറണാകുളം,ഇടുക്കി,പത്തനംതിട്ട ജില്ലകളിലായി അമ്പതിലധികം പള്ളികളിൽ ഓർത്തഡോക്സ് സഭ നിയമവിധേമായി വിധി നടപ്പാക്കി.പൂട്ടപ്പെട്ട് നശിച്ച് കിടന്ന ദേവാലങ്ങളിൽ അടക്കം തുറക്കാൻ അനുകൂല സാഹചര്യം ഉയർന്നു .പിറവത്തുള്ള മുളക്കുളം വലിയ പള്ളി ,കോതമംഗലത്തുള്ള ചാത്തമറ്റം കർമ്മേൽ പള്ളി ഇതിൽ ഉൾപ്പെടുന്നു.വരിക്കോലി പള്ളിയിലും നെച്ചൂർ പള്ളിയിലും അനിഷ്ട സംഭവങ്ങളൊഴിച്ചാൽ കാര്യമായ പ്രതിരോധം ഇല്ലാതെ വിധി നടത്തിപ്പിന്റെ കാലഘട്ടമായിരുന്നു കടന്ന് പോയത്.പുണ്യശ്ലോകനായ പൗലോസ് ദ്വിതീയൻ ബാവയുടെ നിലപാടുകൾ പ്രശ്ന ബാധിക മേഖലയിലെ വിശ്വാസികൾക്ക് ആശ്വാസവും കരുത്തുമായിയെന്ന് വിലയിരുത്തൽ.

അതേസമയം,സെമിത്തേരി നിലനിൽക്കുന്ന പക്ഷത്തെ വിശ്വാസികൾ ഉണ്ടാവുക.ഇതും യാക്കോബായ പുരോഹിതർക്ക് നിരോധനമുള്ളത് ഓർത്തഡോക്സ് സഭക്ക് വിധി നടത്തിപ്പിന് അനുകൂല ഘടകമാണ്.യാക്കോബായ വിഭാഗത്തിൽ പെട്ടവരുടെ ആവശ്യങ്ങൾ അനുഭാവ പൂർവ്വമാണ് വികാരിമാർ കൈകാര്യം ചെയ്യുന്നുത്.

error: Thank you for visiting : www.ovsonline.in